സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾക്ക് ക്ഷാമം. സംസ്ഥാനത്തെ മിക്ക ഔട്ട്‌ലെറ്റുകളും സാധനങ്ങൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. പർച്ചേസിങ്ങ് ഓർഡർ വിളിച്ചെങ്കിലും കോടി കണക്കിന് രൂപ കുടിശികയായതിനാൽ വിതരണക്കാർ സാധനങ്ങൾ നൽകാത്ത സാഹചര്യമാണ്. സർക്കാർ പണം നൽകിയില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടേണ്ട അവസ്ഥ വരും.

ഓണത്തിനാണ് 13 ഇന സബ്‌സിഡി സാധനങ്ങൾ സ്‌പ്ലൈകോയിൽ എത്തിയത്. ഓണത്തിന് ശേഷം സപ്ലൈകോയുടെ അവസ്ഥ പഴയത് പോലെ തന്നെയായി. സാധനങ്ങൾക്ക് സപ്ലൈകോ സബ്‌സിഡി നൽകുന്ന തുക സർക്കാർ കൃത്യസമയത്ത് അനുവദിക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. നൽകാനുള്ള പകുതി വില മാത്രമാണ് വിതരണക്കാർക്ക് സർക്കാർ നൽകിയിട്ടുള്ളൂ. ഓണക്കാലത്ത് പ്രഖ്യാപിച്ച 225 കോടിയിൽ ഇപ്പോഴും 100 കോടിയോളം രൂപ ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ എം എൽ പി സ്കൂളിൽ ഭരണഘടന ദിനം ആഘോഷിച്ചു

Next Story

ജെ.സി.ഐ കൊയിലാണ്ടി യുവസംരഭകർക്കുള്ള കമൽപത്ര, ടോബിപ്പ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Latest from Main News

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം 10ലേക്ക് മാറ്റി

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ

ഓണസമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും