നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയില്‍ പദ്ധതിയില്‍ തുടര്‍നടപടികള്‍ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയിൽ (സിൽവർ ലൈൻ) പദ്ധതിയില്‍ തുടര്‍നടപടികള്‍ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇക്കാര്യം ഡല്‍ഹിയിൽ നടന്ന ചര്‍ച്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പദ്ധതികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ജൂണിലാണ് സംസ്ഥാന സര്‍ക്കാര്‍ കെ റെയ്‌ലിന്‍റെ ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് പാതയ്ക്ക് വേണ്ട സ്ഥലം ഏറ്റെടുക്കാന്‍ സര്‍വെ കല്ല് ഇടുന്ന നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഇതിനെതിരേ സംസ്ഥാനത്തുടനീളം അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്നോക്കം പോയി.

സാങ്കേതിക- പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി പരിഗണിക്കാമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പുതിയ നിലപാട് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി മാറിയിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനോട് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

തൃശൂർ റെയിൽവേ വികസനത്തിന്‌ വേണ്ടി 393 കോടി രൂപഅനുവദിച്ചതായി അശ്വിനി വ്യക്തമാക്കി. കോഴിക്കോട് അടക്കം കേരളത്തിലെ 35 റെയ്‌‌ൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ഫെഡറലിസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ജനങ്ങളുടെ പുരോഗതിക്കായി കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. അതിനാല്‍ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാല്‍ കെ റെയില്‍ പദ്ധതിയുടെ അടുത്ത നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കി.

ആലുവ, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങളും സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. കേരളത്തിലെ റെയിൽ‌ വികസന പദ്ധതികളുടെ വിശദമായ വിലയിരുത്തൽ നടത്തി.

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ വി. മുരളീധരൻ, ബിജെപി ദേശീയസമിതി അംഗവും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ്, ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു. 

 

Leave a Reply

Your email address will not be published.

Previous Story

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

Next Story

ഇളം തലമുറയെ കൂടി കുടുംബ സംഗമങ്ങളിൽ പങ്കെടുപ്പിച്ചാൽ അവരുടെ മനസ്സ് കരുത്തുറ്റതായി മാറും; ഇബ്രാഹിം തിക്കോടി

Latest from Main News

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ