ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കൊയിലാണ്ടിയിൽ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ആവശ്യത്തോട് റെയില്‍വേ മുഖം തിരിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്റെ വടക്കും തെക്കും ഭാഗത്ത് റെയില്‍പാളം മുറിച്ചു കടക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ആവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും വീട്ടമ്മ റെയില്‍പാളം മുറിച്ചു കടക്കവെ അബദ്ധത്തിൽ തീവണ്ടി തട്ടി മരിച്ചത് അവസാന സംഭവമാണ്. പത്ത് വര്‍ഷത്തിനിടയില്‍ ഒട്ടനവധി മരണങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്‌ജോ, ലെവല്‍ ക്രോസോ ഇല്ലാത്തതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.
പന്തലായനി ഗവ എച്ച്.എസ്.എസ്സിലെ മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുന്നതും തിരിച്ചു പോകുന്നതും റെയില്‍പാത മുറിച്ചു കടന്നാണ്. കൊയിലാണ്ടി നഗരത്തിന് വടക്കുളള പന്തലായനി ഭാഗത്തേക്ക് കാല്‍നടയായി പോകുന്നവര്‍ ഏറെയും പാളം മുറിച്ചാണ് യാത്ര ചെയ്യുക. റെയില്‍പാത മുറിച്ചു കടന്ന് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ 147 വകുപ്പ് പ്രകാരം കുറ്റകാരമാണെന്ന് കാണിച്ച് പലയിടങ്ങളിലും ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.


നിലവില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കും ഉപകരിക്കുന്ന തരത്തില്‍ പാളത്തിന്റെ ഇരു പുറത്തേക്കും നീട്ടണമെന്നാണ് പന്തലായനി നിവാസികള്‍ ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ പഴയ മുത്താമ്പി റോഡ് നിലനിന്ന സ്ഥാനത്ത് പുതിയൊരു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണം. സമാന രീതിയില്‍ പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപവും വേണം. നിലവിലുളള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പുറത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകും. വെസ്റ്റ്ഹില്‍, കണ്ണൂര്‍, ചെറുവത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലൊക്കെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പുറത്തേക്ക് നീട്ടിയിട്ടുണ്ട്. കൊയിലാണ്ടി വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡുമായി ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്കും പോകാന്‍ കഴിയും വിധം പുതിയൊരു മേല്‍പ്പാലം നിര്‍മ്മിച്ചാലും ആളുകള്‍ക്ക് പ്രയോജനപ്പെടും. പേരാമ്പ്ര,അരിക്കുളം, ഭാഗത്ത് നിന്നു വാഹനങ്ങളില്‍ വരുന്ന യാത്രക്കാര്‍ വാഹനം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തി റെയില്‍വേ സ്റ്റേഷനിലേക്ക് എത്താന്‍ വലിയ സാഹസമാണ് അനുഭവിക്കുന്നത്.
പുതുതായി ഫൂട്ട് ഓവര്‍ ബ്രിഡജ് നിര്‍മ്മിക്കാനുളള ചെലവ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നോ ഉപയോഗിക്കണമെന്നാണ് റെയില്‍വേ അധികൃതര്‍ ആവശ്യപ്പെടുന്നത്. ഏകദേശം ഒന്നര കോടി രൂപയോളം ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് ചെലവ് വരും. ഫണ്ട് ലഭ്യമാക്കിയാല്‍ ഫൂട്ട് ഓവര്‍ ബ്രിഡിജിന് റെയില്‍വേ അനുമതി നല്‍കും. ഒട്ടെറെ മനുഷ്യ ജീവനുകള്‍ നഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തുക കണ്ടെത്തി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉണ്ടാക്കുകയാണ് വേണ്ടത്. ഇതിനായി കൊയിലാണ്ടി നഗരസഭയും,എം.എല്‍.എയുമാണ് മുന്‍കൈ എടുക്കേണ്ടത്.
പന്തലായനി, വിയ്യൂര്‍ പ്രദേശത്ത് അയ്യായിരത്തോളം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും കാലങ്ങളായി റെയില്‍പാത മുറിച്ചു കടന്നാണ് ഇപ്പുറത്ത് എത്തുന്നത്. റെയില്‍വേ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, മറുഭാഗത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യവും ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം റെയില്‍വേ അധികാരികള്‍ക്കുണ്ട്. പഴയ മുത്താമ്പി റോഡില്‍ റെയില്‍വേ ഗെയിറ്റ് നിലനിന്ന സ്ഥലത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ കൊയിലാണ്ടി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് നഗരസഭ ബജറ്റില്‍ പറഞ്ഞിരുന്നു. മാസ്റ്റര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി റെയില്‍വേ അധികൃതര്‍ക്ക് കൈമാറണം.

Leave a Reply

Your email address will not be published.

Previous Story

കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Next Story

നടേരിക്കടവ് പാലത്തിനായി ഇനി എത്ര കാത്തിരിക്കണം?

Latest from Uncategorized

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ സമയപരിധി നീട്ടിയത് എല്ലാ വഖ്ഫ് സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം – മന്ത്രി വി. അബ്ദുറഹിമാൻ

സംസ്ഥാനത്തെ വഖഫ് സ്വത്തുകള്‍, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും

  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും.

കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു

തിരുവനനന്തപുരം: കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക്