പിഷാരികാവ് കാളിയാട്ട മഹോത്സവം; ഇന്ന് ചെറിയ വിളക്ക്

 

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുളള ചെറിയ വിളക്കുത്സവം ഇന്ന് നടക്കും. രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാര്‍ കാഴ്ച ശീവേലിക്ക് മേള പ്രമാണിയാകും. കാഴ്ച ശീവേലിയ്ക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്. തുടര്‍ന്ന് കോമത്ത് പോക്ക് ചടങ്ങാണ്. കാളിയാട്ട മഹോത്സവത്തിന് കോമത്ത് തറവാട്ടുകാരെ ക്ഷണിക്കാന്‍ പോകുന്ന ചടങ്ങാണിത്. ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരമാണ് കോമത്ത് തറവാട്ടുകാരെ ക്ഷണിക്കാനെത്തുക. പിഷാരികാവ് ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച കോമത്ത് തറവാട്ടുകാരുടെ പടിഞ്ഞാറ്റയിലായിരുന്നു ആദ്യം ദേവി കുടികൊണ്ടതെന്ന ഐതിഹ്യമുണ്ട്.

വൈകീട്ട് പാണ്ടിമേള സമേതമാണ് കാഴ്ചശീവേലി നടക്കുക. കലാമണ്ഡലം ശിവദാസന്‍ മാരാര്‍ മേള പ്രമാണിയാകും. രാത്രി എട്ടിന് ശുകപുരം രഞ്ജിത്ത്, ശുകപുരം രജോദ് എന്നിവരുടെ ഇരട്ടതായമ്പക, പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള എന്നിവയും ഉണ്ടാകും. വ്യാഴാഴ്ച വലിയ വിളക്കും, വെളളിയാഴ്ച കാളിയാട്ടവുമാണ്.

Leave a Reply

Your email address will not be published.

Previous Story

ഓടുന്ന ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയത് 14 ലധികം സിനിമകളിൽ അഭിനയിച്ച കലാകാരനെ

Next Story

ഇത്തവണ തൃശ്ശൂർ പൂരം പാറമേക്കാവിന്റെ തിടമ്പേറ്റാൻ ഗുരുവായൂർ ദേവസ്വം നന്ദനും പാറമേക്കാവ് കാശിനാഥനും എറണാകുളം ശിവകുമാറും

Latest from Local News

ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രവർത്തക സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും

ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രവർത്തക സംഗമവും പയ്യോളി നഗരസഭ കൗൺസിലർമാരായി തെരെഞ്ഞെടുക്കപ്പെട്ട മേഖലാ സമിതി മെമ്പർമാർക്ക്

കൊല്ലം പിഷാരികാവ് ദേവസ്വം 2026 ലെ കലണ്ടർ പുറത്ത് ഇറക്കി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം 2026 ലെ കലണ്ടർ പുറത്ത് ഇറക്കി. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മനുഷ്യ ചങ്ങലയുമായി നാട്ടുകാർ രംഗത്ത്

പയ്യോളി: ദേശീയപാതയിൽ നിക്കാട് യനിക്കാട് പള്ളി അയ്യപ്പക്ഷേത്ര പരിസരത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭം മനുഷ്യച്ചങ്ങലയായി മാറി. ദേശീയപാത

സിനിമ പ്രദർശന വിലക്ക് ഭരണകൂട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ

ചോമ്പാല :ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി നേതൃത്വത്തിൽ നടത്തിയ അന്തരാഷ്ട ചലച്ചിത്രോൽസവത്തിൽ 20 സിനിമകൾക്ക് വിലക്ക് എർപ്പെടുത്തിയതിൽ നിന്നും പുറത്തേക്ക്