അഴിയൂർ ചീറയിൽ പിടികയിൽ പഴയ റെയിൽവേ ക്രോസിന് സമീപം അടിപ്പാത സ്ഥാപിക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റി ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ കൺവെൻഷൻ തീരുമാനിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്റർ , പോലീസ് സ്റ്റേഷന്‍ , ദേശീയപാതയില്‍ ബസ് യാത്രയെ ആശ്രയിക്കുന്നവര്‍, പുരാതനമായ മുസ്ലിം പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍, കച്ചവട സ്ഥാപനങ്ങളിലും മറ്റും എത്തേണ്ടവര്‍ ഇങ്ങിനെ ഇടതടവില്ലാതെ കാല്‍നടയാത്ര നടത്തുന്നവര്‍ നട്ടംതിരിയുകയാണ് ഇവിടെ. ഇരുഭാഗത്തുനിന്നും കുതിച്ചെത്തുന്ന ട്രെയിനുകള്‍ അപകടം പതിയിരിക്കുന്ന ഇടമായി ഇവിടം മാറിയെന്ന് യോഗത്തിൽ ജനപ്രതിനിധികൾ പറഞ്ഞു. റെയിൽവേ അടിപ്പാതയുടെ ആവശ്യകത ബോധ്യപെടുത്താനായി എം. പി പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ കാണും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വ വഹിച്ചു. റഹിം പുഴക്കൽ പറമ്പത്ത് കെ.കെ ജയചന്ദ്രൻ, പി ബാബുരാജ്, എം.പി ബാബു, കെ.എ സുരേന്ദ്രൻ, പ്രദീപ് ചോന്മാല, കെ.പി ചെറിയ കോയ, വി.പി വികാസ്, മുബാസ് കല്ലേരി, പി.എം അശോകൻ , വി.പി പ്രകാശൻ, ടി.ടി പത്മനാഭൻ, കെ സമ്രം, കെ.പി പ്രമോദ്, സി മോഹനൻ എന്നിവർ സംസാരിച്ചു.
Latest from Local News
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ







