ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി

 

ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന്  കേരള ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥിയുടെ ജാതിയെക്കുറിച്ച് സംശയം ഉണ്ടായാൽ അതേപ്പറ്റി  അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്നാണ് കോടതി പറഞ്ഞത്.

ജാതി സർട്ടിഫിക്കറ്റ് നൽകിയതിൽ തട്ടിപ്പുള്ളതായി സംശയം ഉണ്ടായാൽ റവന്യൂ വകുപ്പിനോ, ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്ന് പറഞ്ഞ കോടതി, പി എസ് സിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും അധികാരമില്ലെന്ന് വ്യക്തമാക്കി. നിർദേശം ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻറേതാണ്.

കോടതിയുടെ നിരീക്ഷണം തിരുവനന്തപുരം സ്വദേശി ആണ് സമർപ്പിച്ച ഹർജി പരിഗണിക്കുന്ന അവസരത്തിലായിരുന്നു. മതംമാറിയെന്ന പേരിൽ ഹിന്ദു നാടാർ വിഭാഗത്തിനായുള്ള ഫയർമാൻ തസ്തികയിൽ നിയമനം നിഷേധിച്ച പി എസ് സിയുടെ നടപടി ചോദ്യംചെയ്ത് കൊണ്ടാണ് ഇവർ ഹർജി നൽകിയത്.
 

Leave a Reply

Your email address will not be published.

Previous Story

എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി പുസ്തകപയറ്റ്, പ്രഭാഷണം, അനുമോദനം, ഗാനസന്ധ്യ, ജീവിതം ഡോട്ട് കോം ഏകപാത്ര നാടകം എന്നിവ സംഘടിപ്പിച്ചു

Next Story

ട്രെയിൻ ടിക്കറ്റ് എടുക്കാൻ ‘സൂപ്പർ ആപ്’ മായി റെയിൽവേ

Latest from Main News

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി

ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും