എഴുപതാം വയസിലും ആവേശം കൈവിടാതെ നാരായണൻ നായർ; ഫ്‌ളോറിഡ് കൊച്ചി സ്വിമ്മാത്തോണില്‍ നീന്തൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തി

ഫ്ളോറിഡ് കൊച്ചി സ്വിമ്മാത്തോണ്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എഴുപതുകാരനായ കൊയിലാണ്ടി പെരുവട്ടൂര്‍ ശ്രീരഞ്ജിനിയില്‍ കെ. നാരായണന്‍ നായര്‍ കൊയിലാണ്ടിയുടെ ആവേശമാകുന്നു. ആലുവ പെരിയാറിലെ കടത്തുകടവില്‍ സംഘടിപ്പിച്ച രണ്ട് കിലോമീറ്റര്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്താണ് നാരായണന്‍ നായര്‍ മികച്ച പ്രകടനം നടത്തിയത്. മത്സരത്തിന് രണ്ട് മണിക്കൂര്‍ സമയമെടുക്കാമെങ്കിലും, ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് മുപ്പത്തി ഒമ്പത് സെക്കന്റ് കൊണ്ടാണ് നാരായണന്‍ നായര്‍ പെരിയാറില്‍ രണ്ട് കിലോമീറ്റര്‍ നീന്തി ഫിനിഷ് ചെയ്തത്.

18 വയസ്സ് മുതല്‍ 74 വയസ്സ് വരെയുളള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 600 പേര്‍ പങ്കെടുത്ത നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനമാണ് കെ. നാരായണന്‍ നായർ കാഴ്ചവെച്ചത്.


ഇതിന് മുമ്പ് ഗോവയിലെ ഫെറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന ആറാമത് മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണ, വെളളി മെഡലും നാരായണന്‍ നായര്‍ കരസ്ഥമാക്കിയിരുന്നു. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ് സ്വര്‍ണ നേടിയത്. 50 മീറ്റര്‍ബാക്ക് സ്‌ട്രോക്കിലും 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലുമായി രണ്ടുവെള്ളി മെഡലുകളും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. എഴുപത് വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. എറണാകുളത്ത് നടന്ന സംസ്ഥാന മത്സരത്തില്‍ മൂന്ന് ഇനത്തിലും വെള്ളിമെഡലായിരുന്നു ലഭിച്ചത്. ദേശീയ തലത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയതോടെ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുകയാണ് നാരായണന്‍ നായര്‍.


പന്തലായിനി അഘോര ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ക്ഷേത്ര കുളത്തില്‍ വളരെ ചെറുപ്പം മുതലെ നാരായണന്‍ നീന്തല്‍ പരിശീലിച്ചിരുന്നു. കൊയിലാണ്ടി പന്തലായനി മേഖലയിലെ ഒട്ടനവധി വിദ്യാര്‍ത്ഥികളുടെ നീന്തല്‍ കോച്ചു കൂടിയാണ് ഇദ്ദേഹം കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണിപ്പോള്‍.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും

Next Story

ജസ്‌ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ

Latest from Main News

ദേശീയപാതയിൽ പൊയിൽക്കാവ് ഡ്രെയിനേജ് സ്ലാബ് തകർന്നു,സർവീസ് റോഡിലൂടെ വാഹനം ഓടിക്കുന്നവർ കരുതണം

ദേശീയപാതയിൽ പൊയിൽക്കാവ് ഹൈവേ ഹോട്ടലിലെ സമീപം സർവീസ് റോഡിനോട് ചേർന്ന ഓവുചാലിന് മുകളിലിട്ട സ്ലാബ് തകർന്നു. ഇതോടെ വലിയ അപകടാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.

2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://results.hse.kerala.gov.in സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ

കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കൽപറ്റ: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിന് പിന്നാലെയാണ് ടുറിസം കേന്ദ്രങ്ങൾ