ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ; അവലോകനം, ആറ്റിങ്ങൽ ആർക്കൊപ്പം?

തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആറ്റിങ്ങൽ ലോക്സഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. പാട്ടും പാടി ജയിക്കാന്‍ ആരെയും അനുവദിക്കാത്ത മണ്ഡലമായ ആറ്റിങ്ങലില്‍ സിറ്റിംങ്ങ് എം.പി അടൂര്‍ പ്രകാശും, സി.പി.എം സ്ഥാനാര്‍ത്ഥി വി.ജോയിയും,  ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും തമ്മിലാണ് പോര്. 

ആറ്റിങ്ങൽ ആർക്കൊപ്പം?

പാട്ടും പാടി ജയിക്കാന്‍ ആരെയും അനുവദിക്കാത്ത മണ്ഡലമാണ് ആറ്റിങ്ങല്‍. സിറ്റിംങ്ങ് എം.പി അടൂര്‍ പ്രകാശും, സി.പി.എം സ്ഥാനാര്‍ത്ഥി വി.ജോയിയും,ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും തമ്മിലാണ് പോര്.
2002-ല്‍ രൂപവല്‍ക്കരിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2008-ല്‍ ആറ്റിങ്ങള്‍ മണ്ഡലം നിലവില്‍ വന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമ്മങ്ങാട്, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോടൊപ്പം നിന്നു. നിലവിലുളള എം.പി അടൂര്‍ പ്രകാശിനെ മലര്‍ത്തിയടിക്കാന്‍ എല്‍.ഡി.എഫ് ഗോദയിലിറക്കിയത് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയിയെയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം
അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് വിജയിച്ചു. ലഭിച്ച വോട്ട്-380995 (ഭൂരിപക്ഷം-38,247 )
ഡോ.എ.സമ്പത്ത് (സി.പി.എം) ലഭിച്ച വോട്ട് 342748
ശോഭ സുരേന്ദ്രന്‍ (ബി.ജെ.പി) ലഭിച്ച വോട്ട് 24,8081

നേരത്തെ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു ആറ്റിങ്ങല്‍.
മുന്‍ എം.പിമാര്‍
1957-62 എം.കെ.കുമാരന്‍ (സി.പി.ഐ)
1967-കെ.അനിരുദ്ധന്‍ (സി.പി.ഐ)
1971-77 വയലാര്‍ രവി (കോണ്‍)
1980 എ.എ.റഹിം (കോണ്‍)
1984-89 തലേക്കുന്നില്‍ ബഷീര്‍ (കോണ്‍)
1991 സുശീല ഗോപാലന്‍ (സി.പി.എം)
1996 എ.സമ്പത്ത് (സി.പി.എം)
1998,99,2004 വര്‍ക്കല രാധാകൃഷ്ണന്‍ (സി.പി.എം)
ആറ്റിങ്ങല്‍ മണ്ഡലം ആയപ്പോള്‍
2009- 2014 -എ.സമ്പത്ത് (സി.പി.എം)
2019-അടൂര്‍ പ്രകാശ് (കോണ്‍)

ആര്‍ക്ക് സാധ്യത
അടൂര്‍ പ്രകാശ് (യു.ഡി.എഫ്) സിറ്റിംങ്ങ് എം.പി, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
വി.ജോയി (എല്‍.ഡി.എഫ്) സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ മണ്ഡലമാകെ നിറഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തനം, വര്‍ക്കല,ചിറയന്‍കീഴ് നിയമസഭാ മണ്ഡലങ്ങളില്‍ താഴെ തട്ട് മുതല്‍ പ്രവര്‍ത്തിച്ച അനുഭവം.
വി.മുരളീധരന്‍ (ബി.ജെ.പി) കേന്ദ്രമന്ത്രിയെന്ന നിലയിലുളള ഇടപെടല്‍, മോഡിയുടെ വിശ്വസ്ഥന്‍, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ്, കഴിഞ്ഞ തവണ 2.48 ലക്ഷം വോട്ടുകളുടെ പിന്‍ബലം.

Leave a Reply

Your email address will not be published.

Previous Story

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ വടകര മൂന്നും കോഴിക്കോട് രണ്ടും പത്രികകൾ തള്ളി

Next Story

അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ് ; 43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു

Latest from Main News

ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി.  വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി തലസ്ഥാനത്തെത്തും. രാത്രി

കൊയിലാണ്ടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ.ലോഹ്യ വരുമോ?

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ ആര്‍ ജെ ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യയെ രംഗത്തിറക്കാന്‍ എല്‍ ഡി എഫ് ആലോചിക്കുന്നു. ആര്‍ ജെ

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി റദ്ദാക്കി

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് നൽകിയ അപ്പീലിൽ ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി ഡിവിഷൻ

ക്വാറി–ക്രഷർ യൂണിറ്റുകളുടെ അനിശ്ചിതകാല സമരം: നിർമ്മാണ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്

കോഴിക്കോട് : കരിങ്കല്ലും എം സാന്റുമുൾപ്പെടെ കരിങ്കൽ ഉത്പന്നങ്ങൾ കിട്ടാനില്ലെന്നിരിക്കെ, ക്വാറി ക്രഷർ യൂണിറ്റുകൾ അടച്ചിട്ട് 26 മുതൽ നടത്തുന്ന അനിശ്തിതകാല