ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ; അവലോകനം, ആറ്റിങ്ങൽ ആർക്കൊപ്പം?

തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആറ്റിങ്ങൽ ലോക്സഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. പാട്ടും പാടി ജയിക്കാന്‍ ആരെയും അനുവദിക്കാത്ത മണ്ഡലമായ ആറ്റിങ്ങലില്‍ സിറ്റിംങ്ങ് എം.പി അടൂര്‍ പ്രകാശും, സി.പി.എം സ്ഥാനാര്‍ത്ഥി വി.ജോയിയും,  ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും തമ്മിലാണ് പോര്. 

ആറ്റിങ്ങൽ ആർക്കൊപ്പം?

പാട്ടും പാടി ജയിക്കാന്‍ ആരെയും അനുവദിക്കാത്ത മണ്ഡലമാണ് ആറ്റിങ്ങല്‍. സിറ്റിംങ്ങ് എം.പി അടൂര്‍ പ്രകാശും, സി.പി.എം സ്ഥാനാര്‍ത്ഥി വി.ജോയിയും,ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും തമ്മിലാണ് പോര്.
2002-ല്‍ രൂപവല്‍ക്കരിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2008-ല്‍ ആറ്റിങ്ങള്‍ മണ്ഡലം നിലവില്‍ വന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമ്മങ്ങാട്, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോടൊപ്പം നിന്നു. നിലവിലുളള എം.പി അടൂര്‍ പ്രകാശിനെ മലര്‍ത്തിയടിക്കാന്‍ എല്‍.ഡി.എഫ് ഗോദയിലിറക്കിയത് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയിയെയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം
അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് വിജയിച്ചു. ലഭിച്ച വോട്ട്-380995 (ഭൂരിപക്ഷം-38,247 )
ഡോ.എ.സമ്പത്ത് (സി.പി.എം) ലഭിച്ച വോട്ട് 342748
ശോഭ സുരേന്ദ്രന്‍ (ബി.ജെ.പി) ലഭിച്ച വോട്ട് 24,8081

നേരത്തെ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു ആറ്റിങ്ങല്‍.
മുന്‍ എം.പിമാര്‍
1957-62 എം.കെ.കുമാരന്‍ (സി.പി.ഐ)
1967-കെ.അനിരുദ്ധന്‍ (സി.പി.ഐ)
1971-77 വയലാര്‍ രവി (കോണ്‍)
1980 എ.എ.റഹിം (കോണ്‍)
1984-89 തലേക്കുന്നില്‍ ബഷീര്‍ (കോണ്‍)
1991 സുശീല ഗോപാലന്‍ (സി.പി.എം)
1996 എ.സമ്പത്ത് (സി.പി.എം)
1998,99,2004 വര്‍ക്കല രാധാകൃഷ്ണന്‍ (സി.പി.എം)
ആറ്റിങ്ങല്‍ മണ്ഡലം ആയപ്പോള്‍
2009- 2014 -എ.സമ്പത്ത് (സി.പി.എം)
2019-അടൂര്‍ പ്രകാശ് (കോണ്‍)

ആര്‍ക്ക് സാധ്യത
അടൂര്‍ പ്രകാശ് (യു.ഡി.എഫ്) സിറ്റിംങ്ങ് എം.പി, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
വി.ജോയി (എല്‍.ഡി.എഫ്) സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ മണ്ഡലമാകെ നിറഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തനം, വര്‍ക്കല,ചിറയന്‍കീഴ് നിയമസഭാ മണ്ഡലങ്ങളില്‍ താഴെ തട്ട് മുതല്‍ പ്രവര്‍ത്തിച്ച അനുഭവം.
വി.മുരളീധരന്‍ (ബി.ജെ.പി) കേന്ദ്രമന്ത്രിയെന്ന നിലയിലുളള ഇടപെടല്‍, മോഡിയുടെ വിശ്വസ്ഥന്‍, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ്, കഴിഞ്ഞ തവണ 2.48 ലക്ഷം വോട്ടുകളുടെ പിന്‍ബലം.

Leave a Reply

Your email address will not be published.

Previous Story

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ വടകര മൂന്നും കോഴിക്കോട് രണ്ടും പത്രികകൾ തള്ളി

Next Story

അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ് ; 43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു

Latest from Main News

മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025 വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in

ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്

ഓൺലൈൻ ടാക്സികളായ ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്തെ രജസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ ടാക്സികൾ പ്രവർത്തിക്കുന്നത്.

ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 27 വരെ നീട്ടി

ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 27 വരെ

എസ്ഐആർ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേരളസർക്കാരിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല. ഈ വിഷയത്തിൽ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : നാമനിർദേശപ്പത്രികാ സമർപ്പണം നാളെ മുതൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാളെ (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍