നീറ്റ് പരീക്ഷ വിവാദത്തിൽ വിശദീകരണവുമായി എൻ ടി എ

നീറ്റ് പരീക്ഷയിൽ ചിലര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചതിൽ വിശദീകരണവുമായി എൻ ടി എ. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നു. എന്‍ടിഎയുടെ നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നത്. ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എൻ ടി എ വ്യക്തമാക്കി.

67 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമവിരുദ്ധത ഒന്നുമില്ല. ചോദ്യപേപ്പറില്‍ വന്ന പിഴവിനെത്തുടര്‍ന്ന് ലഭിച്ച ഗ്രേസ്മാര്‍ക്ക് ഒന്നാമതെത്തിയവരില്‍ 44 പേര്‍ക്ക് 720 മാര്‍ക്ക് ലഭിച്ചു. ഫിസിക്‌സ് പരീക്ഷയിലെ എന്‍സിഇആര്‍ടി പഴയ പന്ത്രണ്ടാം ക്ലാസ് സയന്‍സ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തില്‍ പിഴവ് വന്നിരുന്നു. പ്രൊവിഷണല്‍ ഉത്തരസൂചിക പരീക്ഷ ഏജന്‍സി പുറത്തുവിട്ടതോടെ പതിനായിരത്തിലറെ വിദ്യാര്‍ഥികള്‍ പരാതിയുമായെത്തി. ഇതോടെ ആ ചോദ്യത്തിന് ഉത്തരമെഴുതിയവര്‍ക്കെല്ലാം ഗ്രേസ് മാര്‍ക്ക് നൽകേണ്ടി വരികയായിരുന്നെന്നും എൻ ടി എ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

Next Story

കോനാട് ബീച്ച് റോഡിൽ കാറിന് തീ പിടിച്ച് മരിച്ചത് കക്കോടി സ്വദേശി

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം 21

ലങ്കയിലേക്കുള്ള യാത്രാമധ്യേ ഹനുമാണ് വിശ്രമിക്കാൻ വേണ്ടി സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന പർവ്വതം ഏത് ? മൈനാകം   സുഗ്രീവന്റെ സൈന്യത്തിലെ

അക്ഷരകേരളത്തിലേക്ക് ഒരു ചുവട് കൂടി – വിദ്യാഭ്യാസ സർവേയ്ക്ക് തുടക്കം

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി, ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ്

ട്രാൻസ്ജെൻഡർ കലോത്സവത്തിന് കോഴിക്കോട് വേദിയൊരുങ്ങുന്നു

കോഴിക്കോട് : ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഉള്‍ക്കൊള്ളുന്ന മാതൃകാസമൂഹമായി കേരളത്തെ മാറ്റണം എന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.

അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകാൻ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു

അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, നിരവധി വീടുകൾ ഒലിച്ചു പോയി (വീഡിയോ)

ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ