തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി വേണമെന്ന് ഗവര്‍ണര്‍ പറയുന്നു. ഫയല്‍ പരിശോധിക്കുക പോലും ചെയ്യാതെയാണ് രാജ്ഭവന്‍ ഓര്‍ഡിനന്‍സ് മടക്കിയിരിക്കുന്നത്.

ഗവര്‍ണര്‍ ഒപ്പിട്ടാല്‍ വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സ് ഒപ്പിടാതെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനും സര്‍ക്കാരിന് കഴിയില്ല. അതിനാല്‍ ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

അടുത്ത വര്‍ഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2011 ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനത്തിനായി നിയമഭേദഗതിയുള്‍പ്പെടുത്തിയുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 1200 വാര്‍ഡുകള്‍ അധികം വരും. സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത് 2021 ലാണ്. 2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് 2019 ജനുവരിയില്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സിറക്കിയിരുന്നു. എന്നാല്‍ അന്നും ഗവര്‍ണര്‍ ഒപ്പിട്ടില്ല. 2020 നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചെങ്കിലും കൊവിഡ് വ്യാപനം മൂലം മറ്റൊരു ഓര്‍ഡിനന്‍സിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു. 2015 ല്‍ നടത്തിയ ഭാഗികമായ പുനര്‍നിര്‍ണയത്തിലാണ് 69 ഗ്രാമപഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കോര്‍പ്പറേഷനും പുതുതായി രൂപീകരിച്ചത്.

എന്നാല്‍ പിന്നീട് ഗ്രാമ പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റിയുടെയും രൂപീകരണം ഹൈക്കോടതി റദ്ദാക്കി. ബാക്കി തദ്ദേശസ്ഥാപനങ്ങളില്‍ 2001 ലെ സെന്‍സസ് പ്രകാരമുള്ള വാര്‍ഡുകളാണ് നിലവിലുള്ളത്. ആയിരം പേര്‍ക്ക് ഒരു വാര്‍ഡ് എന്നതാണ് ഗ്രാമ പഞ്ചായത്തിലെ കണക്ക്. നിലവില്‍ സംസ്ഥാനത്ത് 941 പഞ്ചായത്തുകളാണ് ഉള്ളത്. ഇത് കൂടാതെ 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളും ഉണ്ട്.

ഇവയില്‍ എല്ലാമായുള്ള ജനസംഖ്യ, ഭൂപ്രകൃതി എന്നിവ പരിഗണിച്ച് വിഭജിക്കുമ്പോള്‍ ഏറക്കുറെ എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ മാറ്റമുണ്ടാകും. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മിഷന്‍ നിലവില്‍ വരും. കമ്മിഷന്റെ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുക.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികളുൾപ്പെടെ ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു

Next Story

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു

Latest from Main News

’മാവേലിക്കസ്’: പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’

തോരായിക്കടവ് പാലം തകർച്ച: കോൺക്രീറ്റ് പമ്പിലെ അമിത സമ്മർദം കാരണമെന്ന് കരാർ കമ്പനി

കോഴിക്കോട് :  നിർമാണത്തിനിടെ തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് അമിത സമ്മർദത്തിൽ പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. കോൺക്രീറ്റ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയിൽ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം

150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത്

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്