നോമ്പിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന നന്മകളും നമ്മിലുണ്ടാവുമ്പോഴാണ് നോമ്പ് അർത്ഥപൂർണ്ണമാവുന്നത്. ജീവിതത്തിൽ ചേർത്തു പിടിക്കേണ്ട അഗതികൾ ,അനാഥകൾ ,അശരണർ, രോഗികൾ ,ഭിന്ന ശേഷിക്കാർ എന്നിങ്ങനെയുള്ളവർക്കൊപ്പമാവണം നമ്മുടെ നോമ്പ്. റമദാനിനെ കുറിച്ച് പ്രവാചകൻ പറഞ്ഞ ഒരു.വചനം അത് പരസ്പര സഹായത്തിൻ്റെ മാസമാണ് എന്നാണ്.ആരാധനാ കർമ്മങ്ങളോടൊപ്പം തന്നെ ജീവകാരുണ്യ മേഖലയിലും സജീവ ശ്രദ്ധ പുലർത്തി മുന്നോട്ടു പോവാൻ നോമ്പുകാരനു സാധിക്കണം. ലഭിച്ച അനുഗ്രഹങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കണം എന്നതാണ് ഇസ് ലാമിക അധ്യാപനം. നബി (സ) പറഞ്ഞു.മനുഷ്യപുത്രാ മിച്ചം ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്. അത് വെച്ച് കൊണ്ടിരിക്കുന്നത് നിനക്ക് ദോഷമാണ്. അത്യാവശ്യം നിർവ്വഹിക്കാനുള്ള വകയുടെ പേരിൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. തുടക്കം നിൻ്റെ ആശ്രിതരിൽ നിന്നായിരിക്കണം. മേലെ കൈ ആണ് താഴെ കൈയിനേക്കാൾ ഉത്തമം. റമദാനിനെ പരമാവധി സൽകർമ്മങ്ങളാൽ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളാവാൻ നാം ശ്രദ്ധിക്കുക.
Latest from Local News
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ നടന്ന സമഗ്ര പഠന പിന്തുണ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്
കേരളത്തിന്റെ ചരിത്രയാത്രയെ അപൂർവമായ സമഗ്രതയോടെ വേദിയിൽ അവതരിപ്പിക്കുന്ന ‘വേരുകൾ’ എന്ന നാടകം ഇനി അരങ്ങിലേക്ക്. പോർച്ചുഗീസുകളുടെ കേരളത്തിലേക്കുള്ള വരവോടെ ആരംഭിച്ച്, സാമൂഹിക
നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ (86) അന്തരിച്ചു. അച്ഛൻ പരേതനായ മൂടാടി ചാത്തുകുട്ടിമാസ്റ്റർ. അമ്മ പരേതയായ പടിഞ്ഞാറ്റിടത്ത് അമ്മുകുട്ടി അമ്മ. സഹോദരങ്ങൾ പരേതനായ
മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും,
മരളൂർ മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ അഷ്ടമംഗല്യ പ്രശ്നവിധി പ്രകാരം നിർമ്മിക്കുന്ന ബ്രഹ്മരക്ഷസിൻ്റെ ക്ഷേത്രത്തിൻ്റെയും നാഗത്തറയുടെയും കല്ലിടൽ കർമ്മം







