കടക്കുഴിച്ചിറ സംരക്ഷിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്

/

മുചുകുന്നിലെ പ്രധാന ജലസ്രോതസ്സായ കടുക്കുഴിച്ചിറ സംരക്ഷിക്കാനുളള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ചിറയുടെ അടിഭാഗം കരിങ്കല്‍ കൊണ്ട് കെട്ടി ഉയര്‍ത്തുന്ന ജോലി പൂര്‍ത്തിയായി. ചിറയിലേക്ക് ഇറങ്ങാനുളള ചെങ്കല്‍ പടവുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ചിറയുടെ നാല് ഭാഗത്ത് ആകര്‍ഷകമായ കല്‍പ്പടവുകള്‍ നിര്‍മ്മിക്കും.

അതു കൂടാതെ ചിറയ്ക്ക് ചുറ്റും നല്ല വീതിയോട് കൂടി നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്. മഴക്കാലത്തിന് മുമ്പ് പരമാവധി പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മഴ പെയ്താല്‍ ചിറ നിറഞ്ഞു കവിയും.ചിറയിലെ വെളളം വറ്റിച്ചും ചെളി എടുത്തുമാറ്റിയുമാണ് ഇപ്പോള്‍ പ്രവൃത്തി നടത്തുന്നത്.

 

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപ ചെലവിലാണ് ചിറ നവീകരിക്കുന്നത്. കേരള ലാന്റ് ഡെവലപ്‌മെന്റ് ബോര്‍ഡാണ് ചിറ നവീകരണത്തിന്റെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയത്. മൂടാടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സാണിത്. പണ്ടു കാലത്ത് മണ്‍പാത്ര നിര്‍മ്മാണത്തിനും ഓട് നിര്‍മ്മാണത്തിനുമായി വന്‍ തോതില്‍ കളിമണ്ണ് എടുത്തതിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയാണിത്. കൃഷിയ്ക്കും മറ്റും ചിറയിലെ വെളളം വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിരുന്നു.

നിറയെ മത്സ്യങ്ങളും ഈ ജലാശയത്തിലുണ്ടായിരുന്നു. പിന്നീട് താമരവളളി പടര്‍ന്ന് കയറിയതോടെ ആര്‍ക്കും ഇറങ്ങാന്‍ കഴിയാതായി.
കടുക്കുഴി ചിറ നവീകരിക്കുന്നത് പ്രദേശത്തെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനും സഹായകമാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പരിശീലിക്കാനും ഈ ജലാശയം ഉപയോഗപ്പെടുത്താം. കൃഷി ആവശ്യത്തിനും ഉപയോഗപ്പെടുത്താം. കുളത്തിന് ചുറ്റും നടപ്പാത ,ജോഗിങ്ങ് പാത്ത്,വിശ്രമ കേന്ദ്രം,ദീപാലംകൃതം എന്നിവയെല്ലാം ഒരുക്കും. അഞ്ച് ഏക്രയോളം വ്യാപിച്ചു കിടക്കുന്ന ജലാശയമാണിത്.

Leave a Reply

Your email address will not be published.

Previous Story

തായ്‌വാനിൽ റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം

Next Story

കൊയിലാണ്ടിയിൽ തായമ്പകോത്സവം; വേദി കുറുവങ്ങാട് നരിക്കുനി എടമന ഇല്ലം

Latest from Local News

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്

‘പോഷൺ മാ 2025’ന് തുടക്കമായി; ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് എല്ലാ പദ്ധതികളും നടപ്പാക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോഴിക്കോട് : ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും സാധ്യമാകുന്ന എല്ലാ പദ്ധതികളും ഇതിനായി നടപ്പാക്കുമെന്നും കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ ക്ഷേമ

നഗരത്തിലെ പ്രധാന റോഡുകളുടെ നിര്‍മാണ പുരോഗതി വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിലയിരുത്തി

ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള നഗരപാത വികസന പദ്ധതിയില്‍പ്പെട്ട നഗരത്തിലെ 12 പ്രധാന റോഡുകളുടെ

മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കളവു പോയി

മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പട്ടാപകല്‍ മോഷ്ടിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്കാണ് സ്‌കൂട്ടര്‍ കളവ് പോയത്. ഉടമ

ചേമഞ്ചേരി സബ് പോസ്റ്റ്‌ ഓഫീസിൽ ദേശീയ തപാൽ ദിനാചരണം നടത്തി; തെരുവ് നായ ശല്യം, പോസ്റ്റൽ ദിനത്തിൽ കുട്ടികൾ മന്ത്രിക്കു പോസ്റ്റ്‌ കാർഡ് അയച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ഗവണ്മെന്റ് ഫിഷറീസ് എ ൽ പി സ്കൂൾ, പൂക്കാട്