സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പൂർണ്ണ സജ്ജം

സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ അഗ്നി രക്ഷാസേന (ഫയർ ആൻഡ് റെസ്ക്യൂ സർവീസ്) പൂർണ്ണ സജ്ജം. മരക്കൂട്ടം മുതൽ സന്നിധാനം വരെ ഒമ്പത് പോയിന്റു കളിലായാണ് ഫയർഫോഴ്സിന്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. തീർത്ഥാടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സന്നിധാനത്ത് വിശദമായ ഫയർ ഓഡിറ്റിംഗ് നടത്തിയിരുന്നുവെന്ന് സന്നിധാനത്തെ ഫയർഫോഴ്സിന്റെ ചുമതല വഹിക്കുന്ന ഫയർ ഓഫീസർ സൂരജ് എസ് പറഞ്ഞു. തീ പിടിക്കാനും അപകടങ്ങൾ ഉണ്ടാകാനുമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു. ഹോട്ടലുകളിലും മറ്റും പരിശോധന നടത്തി. ഹോട്ടലുകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തീ പിടിക്കാനുള്ള സാധ്യതകളും തീപിടുത്തമുണ്ടായാൽ തടയുന്നതിനുള്ള മാർഗങ്ങളും സംബന്ധിച്ച് ബോധവൽക്കരണം നൽകി. അപ്പം, അരവണ പ്ലാന്റിലും സന്നിധാനത്ത് വെടിവഴിപാട് നടത്തുന്ന രണ്ട് വെടിത്തറകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. വെടിമരുന്ന് സംഭരിച്ചു വെക്കുന്ന വനമേഖലയിലെ സ്ഥലത്തും സുരക്ഷാ പരിശോധനകൾ നടത്തി. സ്ട്രക്ച്ചറുകൾ, പ്രാഥമിക ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ, കട്ടിയുള്ള കോൺക്രീറ്റ് തൂണുകളും മറ്റും മുറിച്ചുമാറ്റുന്നതിനുള്ള സംവിധാനം, ശക്തിയേറിയ ലൈറ്റുകൾ, കയർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള റോപ്പ് റെസ്ക്യൂ കിറ്റ്, വയർലെസ് സംവിധാനം, ഭസ്മ കുളത്തിന് സമീപം ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

തീർത്ഥാടന പാതയിൽ മരം വീണ് തടസ്സം ഉണ്ടാകുമ്പോൾ നീക്കം ചെയ്യുക, സന്നിധാനത്ത് ആഴിയിലെ തീ നിയന്ത്രിക്കുക, അയ്യപ്പഭക്തന്മാർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് പുറമേ ശുചീകരണ പ്രവർത്തനങ്ങളിലും ഫയർഫോഴ്സ് സഹായങ്ങൾ ചെയ്യാറുണ്ട്. സന്നിധാനത്ത് പൊടി നീക്കം ചെയ്യുന്നതിന് ഫയർഫോഴ്സിന്റെ സംവിധാനം ഉപയോഗിച്ച് വെള്ളമടിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു. സിവിൽ ഡിഫൻസിലെ 15 അംഗങ്ങളും ഫയർഫോഴ്സിന്റെ സഹായത്തിനായി സന്നിധാനത്ത് ഉണ്ട്. ആവശ്യഘട്ടങ്ങളിൽ ഫയർഫോഴ്സിന്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നമ്പർ 04735 202033

Leave a Reply

Your email address will not be published.

Previous Story

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയിൽ

Next Story

വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

Latest from Main News

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം 10ലേക്ക് മാറ്റി

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ

ഓണസമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി