പച്ചപ്പ് നിറച്ച് ഓഫീസ് അന്തരീക്ഷം; കൊയിലാണ്ടി പി.ഡബ്യു.ഡി ഓഫീസ് ഹരിതാഭമാക്കി ജീവനക്കാർ

മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും മേശപ്പുറത്തും തറയിലും ഫയലുകള്‍ കുമിഞ്ഞു കൂടി, ശ്വാസം മുട്ടിക്കുന്ന അവസ്ഥ കാണാം. എന്നാല്‍ താമസിക്കുന്ന വീടിനെ പോലെ ഓഫീസിനെയും കണ്ട്, അകത്തളങ്ങള്‍ പൂച്ചെടികളും സസ്യങ്ങളും കൊണ്ട് അത്യാകര്‍ഷകമായ രീതിയില്‍ അലങ്കരിച്ച് ഹരിതാഭമാക്കിയ ഒരു ഓഫീസ് കൊയിലാണ്ടിയിലുണ്ട്- കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തെ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ്ബ് ഡിവിഷന്‍ ഓഫീസ്. ഓഫീസിനകത്തേക്ക് കയറിയാല്‍ തന്നെ വല്ലാത്തൊരു കുളിര്‍മ്മ അനുഭവിക്കാനാവും. വീടിന്റെ അകത്തളങ്ങളില്‍ വളരുന്ന വള്ളിച്ചെടികളും മറ്റ് അലങ്കാരച്ചെടികളും പലയിടത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. ചുമരുകളിലെല്ലാം വള്ളിച്ചെടികള്‍ തൂങ്ങിയാടുകയാണ്. ഫയലുകളെല്ലാം കൃത്യമായി തന്നെ അടക്കിയും ഒതുക്കിയും വെച്ചപ്പോള്‍ തന്നെ ഓഫീസ് അന്തരീക്ഷവും മാറി.

ചുമരുകളിലും റാക്കുകളിലും പ്ലാസ്റ്റിക്ക് ബോട്ടിലുകളിലും മറ്റ് ഉപയോഗശൂന്യമായ പാത്രങ്ങളിലും മണ്ണും വെള്ളവും നിറച്ചാണ് വിവിധ തരം ചെടികള്‍ നട്ടു പരിപാലിക്കുന്നത്. ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് പി.സിദ്ദിഖാണ് ഓഫീസ് ഹരിതാഭമാക്കാനുളള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഐ.കെ.മിഥുന്‍ പറഞ്ഞു. ചെടികളെല്ലാം കൊണ്ടുവരുന്നത് സിദ്ധിഖും സഹപ്രവര്‍ത്തകരുമാണ്. ഒഴിഞ്ഞ വെളളക്കുപ്പികളും ബാരലുകളും പാത്രങ്ങളുമെല്ലാം ഇവര്‍ ചെടി വളര്‍ത്താന്‍ പ്രയോജനപ്പെടുത്തുന്നു. 12 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓഫീസിന്റെ പുറത്തും മനോഹരമായ ഒരു പൂന്തോട്ടമൊരുക്കാനുളള ശ്രമത്തിലാണ് ജീവനക്കാര്‍. മുറ്റത്തും വരാന്തയിലും അലങ്കാര ചെടികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓഫീസ് സമയം കഴിഞ്ഞ വേളകളും അവധി ദിനങ്ങളുമാണ് ഓഫീസ് ഹരിതാഭമാക്കാനുളള പരിശ്രമങ്ങള്‍ക്ക് ഇവര്‍ സമയം കണ്ടെത്തുന്നത്.


കേരളപിറവി ദിനത്തില്‍ കൊയിലാണ്ടി നഗരസഭ ഹരിതസ്ഥാപനമായി ഈ ഓഫീസിനെ തിരഞ്ഞെടുത്ത് ജീവനക്കാരെ ആദരിച്ചിരുന്നു. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌ക്കാരം സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതിനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സര്‍ക്കാര്‍ ഓഫീസിനെ മാറ്റിയതിനാണ് പുരസ്‌ക്കാരം. കാനത്തില്‍ ജമീലയാണ് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. കൊയിലാണ്ടി താലൂക്ക് ഓഫീസ്, കൊയിലാണ്ടി കൃഷി അസി.ഡയരക്ടറുടെ ഓഫീസ്, നഗരസഭ ഓഫീസ് എന്നിവയെയും ഹരിത ഓഫീസായി പ്രഖ്യാപിച്ചിട്ടുണ്ട്. പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍, പുളിയഞ്ചേരി യൂ.പി സ്‌കൂള്‍, പന്തലായനി ജി.എച്ച്.എസ്.എസ് എന്നിവയെ ഹരിതവിദ്യാലയങ്ങളായും നഗരസഭ പ്രഖ്യാപിച്ചു. നഗരസഭയിലെ 756 അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 46 അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളായി പരിഗണിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

Next Story

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു

Latest from Local News

ചെങ്ങോട്ടുകാവ് കെ. എൻ ഭാസ്കരൻ പ്രസിഡണ്ട് ആകും

യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു

അജയ് ബോസ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ആകും

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു ഡി എഫ് സ്ഥാനാർത്ഥിയായി അജയ് ബോസിനെ തീരുമാനിച്ചു. ചേമഞ്ചേരിയിൽ യുഡിഎഫിനാണ് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്.കഴിഞ്ഞ

പി.പി. രമണി അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് എ.സി. ബാലകൃഷ്ണൻ വൈസ് പ്രസിഡൻ്റ്

എൽ.ഡി.എഫിന് തുടർഭരണം കിട്ടിയ അരിക്കുളം ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി പി രമണി പ്രസിഡണ്ട് ആകും.സിപിഎമ്മിലെ എസി ബാലകൃഷ്ണൻ ആയിരിക്കും വൈസ് പ്രസിഡണ്ട്.മുൻ

പി.കെ. ബാബു കിഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആകും

ഇടതുപക്ഷ മുന്നണിക്ക് തുടർഭരണം ലഭിച്ച കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി.കെ ബാബു പ്രസിഡണ്ട് ആകും. സന്ധ്യ കുനിയിൽ വൈസ് പ്രസിഡൻ്റ് ആകും.സി

കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് നടന്നു

കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്‌