നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, പന്തലായനി ഭാഗത്ത് പ്രവൃത്തി വേഗത്തിലാവുന്നില്ല, ഡിസംബറില്‍ പൂര്‍ത്തിയാക്കുക പ്രയാസം

//

 

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ പ്രവൃത്തി നീങ്ങാത്ത അവസ്ഥയാണിപ്പോള്‍. കൊല്ലം അണ്ടര്‍പാസിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയിലാണ് പാതയുടെ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവാത്തത്. കഴിഞ്ഞ ആഴ്ച നല്ല നിലയില്‍ ഈ ഭാഗത്ത് പ്രവൃത്തി നടന്നിരുന്നെങ്കിലും ഇപ്പോള്‍ മന്ദഗതിയിലാണ് പ്രവൃത്തി. ഇവിടെ ടാറിംങ്ങ് പ്രവൃത്തിയിലേക്ക് കടക്കണമെങ്കില്‍ ചെമ്മണ്‍ പാതയുടെ പണി തീരണം. ഇപ്പോഴും പാതയില്‍ ഉയര്‍ച്ചയും താഴ്ചയുമാണ്. ഇനിയും മണ്ണിട്ട് ഉയര്‍ത്തിയാലെ റോഡ് ലെവലില്‍ എത്തുകയുളളു.പന്തലായനി പുത്തലത്ത് കുന്ന് ഭാഗത്ത് സര്‍വ്വീസ് റോഡിലേക്ക് തളളി നില്‍ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ചു നീക്കു്‌നന പ്രവൃത്തിയാണ് നടക്കുന്നത്. ബൈപ്പാസ് മുറിച്ചു കടക്കുന്ന കൂമന്‍ തോട് റോഡില്‍ നിര്‍മ്മിച്ച അടിപ്പാതയുടെ ഇരുവശത്തും റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. കൊല്ലം അണ്ടര്‍പാസിനും കുന്ന്യോറ മലയ്ക്കുമിടയിലാണ് ഇപ്പോള്‍ പണി നടക്കുന്നത്. കൊല്ലം അടിപ്പാതയ്ക്ക് മുകളിലൂടെ ഒറ്റ വരിയില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയും. ഇവിടെ ഇനിയും മണ്ണിട്ട് ഉയര്‍ത്താനും വശം കെട്ടി ഉയര്‍ത്താനുമുണ്ട്.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെ 8.25 കിലോമീറ്ററൊഴികെ ആര് വരിപാത ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗത്തില്‍ നേരത്തെ എടുത്ത തീരുമാനം. ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡുവരെയുള്ള 5.5 കിലോ മീറ്റര്‍, മൂരാടുമുതല്‍ നന്തിവരെ യുള്ള 10.3 കിലോമീറ്റര്‍, നന്തി മുതല്‍ വെങ്ങളം വരെയുള്ള 16.7 കിലോമീറ്റര്‍ എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പണി ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.

ബെപ്പാസ് ആരംഭിക്കുന്ന നന്തി ടൗണിലാണ് കാര്യമായ പ്രവൃത്തി മുന്നേറാനുളളത്. ഈ ഭാഗത്ത് റോഡ് പണി തുടങ്ങിയാല്‍ നന്തിയില്‍ നിന്ന് സുഗമമായി ബൈപ്പാസിലേക്ക് കടക്കാന്‍ കഴിയും. നന്തിയില്‍ നിലവിലുളള ദേശീയ പാതയുമായി ബൈപ്പാസ് സന്ധിക്കുന്നിടത്ത് പ്രവൃത്തി ഏറെ മുന്നേറാനുണ്ട്. ഇവിടെ നിര്‍മ്മിച്ച അണ്ടര്‍പാസുമായി ബൈപ്പാസ് റോഡിനെ ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമേ ചെങ്ങോട്ടുകാവ് വഴി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കണ്ണൂര്‍ റോഡിലേക്ക് കടക്കാന്‍ കഴിയുകയുളളു. നന്തി ശ്രീശൈലം കുന്നിലേക്കുളള ചെറു പാതയിലൂടെയാണ് വാഹനങ്ങള്‍ ഇപ്പോള്‍ ഓടുന്നത്. ഈ റോഡ് തകര്‍ന്ന് കിടപ്പാണ്. എന്നാലും ധാരാളം വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറാന്‍ ഇതു വഴി വരുന്നുണ്ട്. ചെങ്ങോട്ടുകാവില്‍ പണിത അണ്ടര്‍പാസുമായി ആറു വരി പാത ബന്ധിപ്പിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.
ചെങ്ങോട്ടുകാവിനും നന്തിയിക്കും ഇടയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപ്പാസ് നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു

Next Story

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപ്പാക്കുമെന്ന് സർക്കാർ

Latest from Koyilandy

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്

കാഞ്ഞിലശ്ശേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര നവീകരണ സമിതിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ടു വരെ

കൊയിലാണ്ടി പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ടു വരെ ആഘോഷിക്കും. 26ന് നാഗ പ്രതിഷ്ഠാ