ശ്രീ പിഷാരികാവ് ദേവസ്വം ഇല്ലം നിറ ജൂലായ് 31 ന്

ശ്രീ പിഷാരികാവ് ദേവസ്വം ഇല്ലം നിറ ജൂലായ് 31 കാലത്ത് നടക്കും. കർക്കിടകമാസത്തിൽ ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലം നിറ. ആദ്യ കൊയ്ത്തിൻ്റെ നെൽ കതിരുകൾ ക്ഷേത്രത്തിലെ കിഴക്കെ അരയാൽ ചുവട്ടിൽ ആചാരപ്രകാരം എത്തിക്കുകയാണ് ആദ്യ ചടങ്ങ് . തുടർന്ന് ശ്രീലകത്തിലേയും നാലമ്പലത്തിലെയും പത്തായപ്പുരയുടെയും കവാടങ്ങളിൽ അരിമാവണിഞ്ഞശേഷം ക്ഷേത്രം മേൽശാന്തി നെൽ കതിരിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തുകയും കതിർകറ്റകൾ ശാന്തിക്കാർ എടുത്ത് തലയിലേറ്റി വരിയായി ഒറ്റ ചെണ്ട വദ്യത്തോടെ ക്ഷേത്രപ്രദക്ഷിണം വെച്ച് നമസ്‌കാര മണ്ഡപത്തിലേക്ക് എത്തിക്കുകയും ചെയ്യും. തുടർന്ന് മേൽശാന്തി സർവൈശ്വര്യപൂജയും ലക്ഷ്മി പൂജയും നടത്തിയ ശേഷം നെൽ കതിരുകളിൽ ഒരു പിടി ശ്രീ പിഷാരികാവിലമ്മക്കും ശ്രീമഹാദേവനും ഉപദേവന്മാർക്കും സമർപ്പണം നടത്തിയശേഷം ക്ഷേത്രം പത്തായപ്പുരയിലും വെക്കുന്നു. അതിനുശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. ആചാരാനുഷ്‌ഠനത്തോടെ ഏറ്റുവാങ്ങുന്ന നെൽ കതിരുകൾ ഭക്തർ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.ഇത് സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കും എന്നതാണ് വിശ്വാസം.

Leave a Reply

Your email address will not be published.

Previous Story

സി.പി.ഐ (എം) പാലൂർ ബ്രാഞ്ച് മുൻ സെക്രട്ടറി സി. ചന്ദ്രൻ ചെറുപ്പ അന്തരിച്ചു

Next Story

ചേളന്നൂർ പാലത്ത് – കാവിൽ താഴത്ത് റോഡരികിലെ വയലിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി

Latest from Local News

ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ എത്താമെന്ന മോഹം നടപ്പില്ല. അഡ്വ: എം .റഹ് മത്തുള്ള

പേരാമ്പ്ര:ജനങ്ങളിൽ ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ വരാമെന്ന ഇടത്പക്ഷ മോഹം കേരളത്തിൽ വിലപോവില്ലെന്നും, ചില സാമുദായിക നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന വർഗ്ഗീയ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30

തിക്കോടി ചെറു മത്സ്യബന്ധന തുറമുഖം, ശാസ്ത്രീയ ഗവേഷണ പഠനം വേഗത്തില്‍ പൂര്‍ത്തിയാക്കണം: ഡി സി സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍

തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്