ശ്രീ പിഷാരികാവ് ദേവസ്വം ഇല്ലം നിറ ജൂലായ് 31 കാലത്ത് നടക്കും. കർക്കിടകമാസത്തിൽ ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലം നിറ. ആദ്യ കൊയ്ത്തിൻ്റെ നെൽ കതിരുകൾ ക്ഷേത്രത്തിലെ കിഴക്കെ അരയാൽ ചുവട്ടിൽ ആചാരപ്രകാരം എത്തിക്കുകയാണ് ആദ്യ ചടങ്ങ് . തുടർന്ന് ശ്രീലകത്തിലേയും നാലമ്പലത്തിലെയും പത്തായപ്പുരയുടെയും കവാടങ്ങളിൽ അരിമാവണിഞ്ഞശേഷം ക്ഷേത്രം മേൽശാന്തി നെൽ കതിരിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തുകയും കതിർകറ്റകൾ ശാന്തിക്കാർ എടുത്ത് തലയിലേറ്റി വരിയായി ഒറ്റ ചെണ്ട വദ്യത്തോടെ ക്ഷേത്രപ്രദക്ഷിണം വെച്ച് നമസ്‌കാര മണ്ഡപത്തിലേക്ക് എത്തിക്കുകയും ചെയ്യും. തുടർന്ന് മേൽശാന്തി സർവൈശ്വര്യപൂജയും ലക്ഷ്മി പൂജയും നടത്തിയ ശേഷം നെൽ കതിരുകളിൽ ഒരു പിടി ശ്രീ പിഷാരികാവിലമ്മക്കും ശ്രീമഹാദേവനും ഉപദേവന്മാർക്കും സമർപ്പണം നടത്തിയശേഷം ക്ഷേത്രം പത്തായപ്പുരയിലും വെക്കുന്നു. അതിനുശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. ആചാരാനുഷ്‌ഠനത്തോടെ ഏറ്റുവാങ്ങുന്ന നെൽ കതിരുകൾ ഭക്തർ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.ഇത് സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കും എന്നതാണ് വിശ്വാസം.
Latest from Local News
ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല
തിരുവനന്തപുരം : കേരളത്തിലെ കാർഷികോത്സവങ്ങളുടെ ഭാഗമായിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങൾക്കു നിയമപരമായ സംരക്ഷണം നൽകാൻ സർക്കാർ ഒരുങ്ങുന്നു.
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ്
മാപ്പിള ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് ജീവദ്യുതി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച്
ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ