നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതില്‍ നടപടിയായില്ല

/

കൊയിലാണ്ടി: വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി നഗരസഭയിലെ നടേരി വലിയ മലയില്‍ സ്ഥാപിക്കുന്നതില്‍ ഒരു നടപടിയും മുന്നോട്ട് നീങ്ങിയില്ല. വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കാന്‍ പത്ത് കോടി രൂപയുടെ പദ്ധതി സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തില്ല. നബാര്‍ഡ് മുഖേന പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുമെന്നായിരുന്നു സര്‍വ്വകലാശാലാധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള നടപടികളും ഒന്നുമായില്ല.

വലിയ മലയില്‍ സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ നാല് ഏക്കര്‍ ഭൂമി കൊയിലാണ്ടി നഗരസഭ കൈമാറിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഭൂരേഖ ഏറ്റുവാങ്ങിയത്. വടക്കന്‍ കേരളത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും അറിവ് പകരുന്ന ഗവേഷണ വിജ്ഞാന വ്യാപന കേന്ദ്രമായിരിക്കും വലിയ മലയില്‍ സ്ഥാപിതമാകുകയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഭൂരേഖ ഏറ്റുവാങ്ങി കൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നു.

സര്‍ക്കാര്‍ ഫണ്ട് ലഭിച്ചാല്‍ ഉപ കേന്ദ്രത്തിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്തു തുടങ്ങാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ക്കും വേണ്ടത്ര താല്‍പ്പര്യം ഉണ്ടായില്ല. വലിയ മലയിലേക്ക് റോഡ് സൗകര്യം ഉള്‍പ്പടെയുളള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി കൊയിലാണ്ടി നഗരസഭ 50 ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. വെറ്റിനറി സര്‍വ്വകലാശാലയ്ക്ക് വിട്ടു കൊടുത്ത സ്ഥലത്തിന് ചുറ്റു മതില്‍ നിര്‍മ്മിക്കണം.

മൃഗ സംരക്ഷണ ക്ഷീര വികസനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍, യുവാക്കള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്ന കേന്ദ്രമായിരിക്കും തുടക്കത്തില്‍ വലിയ മലയില്‍ ആരംഭിക്കുകയെന്ന് വെറ്റിനറി സര്‍വ്വകലാശാല അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. വെറ്റിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തിരുവാഴം കുന്നില്‍ കന്നുകാലി ഗവേഷണ കേന്ദ്രം, തൃശൂര്‍ തുമ്പൂര്‍മുഴിയില്‍ കന്നുകാലി പ്രജനന കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണൂത്തി, പൂക്കോട് കാമ്പസുകളില്‍ കന്നുകാലി, ആട്, പന്നി, കാട, താറാവ് ഫാമുകള്‍ ഉണ്ട്. പൂക്കോട് കാമ്പസില്‍ എമു ഫാമുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മലയോര ഹൈവേ നിർമ്മാണ കരാറുകാരുടെ കെടുകാര്യസ്ഥത; കറിപ്പൊടി യൂണിറ്റിൽ വെള്ളം കയറി നാശ നഷ്ടം

Next Story

മാണി മാധവ ചാക്യാര്‍സ്മാരക കലാപഠ കേന്ദ്രം ഉദ്ഘാടനം 15ന്

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം