ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1.40 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. മുമ്പ് കെ ദാസൻ എം.എൽ.എ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് ആദ്യഘട്ടം പ്രവർത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാനാവും.
Latest from Local News
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്
അഡ്വ. ബാബു മലയിൽ രചിച്ച ‘ചിരപുരാതന മൗനം’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. വി.ആർ. സുധീഷ പ്രകാശന കർമം നിർവഹിച്ചു. അഡ്വ.
സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്ലാമിക്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേതൃത്വ പഠന സംഗമം നടത്തി. കച്ചവടക്കാർക്കുള്ള മരണാന്തര ആശ്വാസ് പദ്ധതിയുടെയും ഷോപ്പ്







