ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1.40 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. മുമ്പ് കെ ദാസൻ എം.എൽ.എ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് ആദ്യഘട്ടം പ്രവർത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാനാവും.
Latest from Local News
അവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐയെ സ്ഥലം മാറ്റി. എലത്തൂർ
കൊയിലാണ്ടിയിൽ നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും വസ്കോഡ ഗാമ സെൽഫി പോയിന്റ് ഉദ്ഘാടനവും സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവിതരണവും
സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് യുവതികളുടെ ഫോട്ടോകൾ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല പരാമർശങ്ങൾ ചേർത്ത് ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത
നെല്ല് സംഭരണത്തിലെ കിഴിവ് കൊള്ള അവസാനിപ്പിക്കുക, നെല്ല് സംഭരണ വില 40 രൂപയാക്കുക, നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കി കർഷകരെ രക്ഷിക്കുക,
കൊയിലാണ്ടി: കുറ്റ്യാടി ഇടതുകര കനാലിൻ്റെ ഭാഗമായുള്ള നമ്പ്രത്തുകര ഭാഗത്തേക്കുള്ള കനാൽ തകർന്ന് വെള്ളവും ചളിയും റോഡിലേക്ക് ഒഴുകി. ബുധനാഴ്ച വൈകിട്ടാണ് കനാൽ