ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1.40 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. മുമ്പ് കെ ദാസൻ എം.എൽ.എ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് ആദ്യഘട്ടം പ്രവർത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാനാവും.
Latest from Local News
വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി
കൊയിലാണ്ടി : ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) അന്തരിച്ചു. വട്ടോളിബസാർ അയിഷ ക്ലിനിക്ക് ജീവനക്കാരനായിരുന്നു.പരേതരായ കണാരൻ്റേയും
അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു. പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ ബാലകൃഷ്ണൻ (റിട്ട.
രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ രാവിലെ 10 മണിക്ക്
ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന കാട്ടിൽ പീടിക കരിക്കീരി കണ്ടി വിമൽ പി.എസ്, പാലാഴി പുൽപ്പറമ്പിൽ റിനാസ് പി.ടി.







