ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1.40 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. മുമ്പ് കെ ദാസൻ എം.എൽ.എ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് ആദ്യഘട്ടം പ്രവർത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാനാവും.
Latest from Local News
കൊയിലാണ്ടി: പൂക്കാടില്‍ പുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസിന് മുകളിലൂടെ ബസുകള്‍ സർവ്വീസ് നടത്തുന്നതു കാരണം പൂക്കാട് ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ കടുത്ത
ചിങ്ങപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ച ‘ആർദ്രം’ മാഗസിൻ പുറത്തിറക്കി. ഡോ.
കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച ‘കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ നെഞ്ചിലെ കളിക്കളങ്ങൾ’ എന്ന
ചെങ്ങോട്ടുകാവ് എളാട്ടേരി, പടിഞ്ഞാറെ കൊരട്ടിയിൽ സുമ (50) അന്തരിച്ചു. ഭർത്താവ്: ബലരാമൻ. മക്കൾ : സുരഭി , സുജിത്ത്. അച്ഛൻ :പരേതനായ
ഉള്ളിയേരി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഒള്ളൂർ ഗവ: