വേനൽ കനത്തു, കുടിവെള്ള ക്ഷാമം രൂക്ഷം; ജൽ ജീവനായി കാത്ത് കീഴരിയൂർ

കീഴരിയൂർ: വേനൽ ചൂട് കനത്തതോടെ കീഴരിയൂർ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളം എത്തിയാൽ കുടിവെള്ള ക്ഷാമത്തിന് കുറച്ചു ദിവസം പരിഹാരം ഉണ്ടാകുമായിരുന്നു. അരിക്കുളം പഞ്ചായത്ത് കടന്നുവരുന്ന നടുവത്തൂർ മെയിൻ കനാലിലും വെള്ളം എത്തിയിട്ടില്ല. ഇതു കാരണം പ്രദേശം കടുത്ത വരൾച്ചയിലാണ്. മിക്ക ജലനിധി പദ്ധതികളും പമ്പിംങ് ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഉള്ളൂ. മണ്ണാടിമ്മൽ ജനനിധി പദ്ധതിയുടെ മോട്ടോർ കേടായിട്ട് മാസങ്ങളായി. നന്നാക്കാൻ വലിയൊരു തുക ആവശ്യമായതുകൊണ്ട് ഇതുവരെ  നന്നാക്കാൻ സാധിച്ചിട്ടില്ല. കീഴരിയൂരിൽ ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തി തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ജല വിതരണം തുടങ്ങിയിട്ടില്ല. ഈ വേനൽ കാലത്തെങ്കിലും പ്രവർത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ഷഹബാസ് വധകേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്

Next Story

ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

Latest from Local News

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും