നോമ്പിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന നന്മകളും നമ്മിലുണ്ടാവുമ്പോഴാണ് നോമ്പ് അർത്ഥപൂർണ്ണമാവുന്നത്. ജീവിതത്തിൽ ചേർത്തു പിടിക്കേണ്ട അഗതികൾ ,അനാഥകൾ ,അശരണർ, രോഗികൾ ,ഭിന്ന ശേഷിക്കാർ എന്നിങ്ങനെയുള്ളവർക്കൊപ്പമാവണം നമ്മുടെ നോമ്പ്. റമദാനിനെ കുറിച്ച് പ്രവാചകൻ പറഞ്ഞ ഒരു.വചനം അത് പരസ്പര സഹായത്തിൻ്റെ മാസമാണ് എന്നാണ്.ആരാധനാ കർമ്മങ്ങളോടൊപ്പം തന്നെ ജീവകാരുണ്യ മേഖലയിലും സജീവ ശ്രദ്ധ പുലർത്തി മുന്നോട്ടു പോവാൻ നോമ്പുകാരനു സാധിക്കണം. ലഭിച്ച അനുഗ്രഹങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കണം എന്നതാണ് ഇസ് ലാമിക അധ്യാപനം. നബി (സ) പറഞ്ഞു.മനുഷ്യപുത്രാ മിച്ചം ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്. അത് വെച്ച് കൊണ്ടിരിക്കുന്നത് നിനക്ക് ദോഷമാണ്. അത്യാവശ്യം നിർവ്വഹിക്കാനുള്ള വകയുടെ പേരിൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. തുടക്കം നിൻ്റെ ആശ്രിതരിൽ നിന്നായിരിക്കണം. മേലെ കൈ ആണ് താഴെ കൈയിനേക്കാൾ ഉത്തമം. റമദാനിനെ പരമാവധി സൽകർമ്മങ്ങളാൽ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളാവാൻ നാം ശ്രദ്ധിക്കുക.
Latest from Local News
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി. പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം എത്രയും
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന ആരോപിച്ച് സിപിഎം പ്രതിഷേധത്തിലേക്ക്. നാളെ കരിദിനം ആചരിക്കാനാണ് പാർട്ടി തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ കരിങ്കൊടി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്
അഡ്വ. ബാബു മലയിൽ രചിച്ച ‘ചിരപുരാതന മൗനം’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. വി.ആർ. സുധീഷ പ്രകാശന കർമം നിർവഹിച്ചു. അഡ്വ.
സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ







