നോമ്പിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന നന്മകളും നമ്മിലുണ്ടാവുമ്പോഴാണ് നോമ്പ് അർത്ഥപൂർണ്ണമാവുന്നത്. ജീവിതത്തിൽ ചേർത്തു പിടിക്കേണ്ട അഗതികൾ ,അനാഥകൾ ,അശരണർ, രോഗികൾ ,ഭിന്ന ശേഷിക്കാർ എന്നിങ്ങനെയുള്ളവർക്കൊപ്പമാവണം നമ്മുടെ നോമ്പ്. റമദാനിനെ കുറിച്ച് പ്രവാചകൻ പറഞ്ഞ ഒരു.വചനം അത് പരസ്പര സഹായത്തിൻ്റെ മാസമാണ് എന്നാണ്.ആരാധനാ കർമ്മങ്ങളോടൊപ്പം തന്നെ ജീവകാരുണ്യ മേഖലയിലും സജീവ ശ്രദ്ധ പുലർത്തി മുന്നോട്ടു പോവാൻ നോമ്പുകാരനു സാധിക്കണം. ലഭിച്ച അനുഗ്രഹങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കണം എന്നതാണ് ഇസ് ലാമിക അധ്യാപനം. നബി (സ) പറഞ്ഞു.മനുഷ്യപുത്രാ മിച്ചം ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്. അത് വെച്ച് കൊണ്ടിരിക്കുന്നത് നിനക്ക് ദോഷമാണ്. അത്യാവശ്യം നിർവ്വഹിക്കാനുള്ള വകയുടെ പേരിൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. തുടക്കം നിൻ്റെ ആശ്രിതരിൽ നിന്നായിരിക്കണം. മേലെ കൈ ആണ് താഴെ കൈയിനേക്കാൾ ഉത്തമം. റമദാനിനെ പരമാവധി സൽകർമ്മങ്ങളാൽ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളാവാൻ നാം ശ്രദ്ധിക്കുക.
Latest from Local News
ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്,







