നോമ്പിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന നന്മകളും നമ്മിലുണ്ടാവുമ്പോഴാണ് നോമ്പ് അർത്ഥപൂർണ്ണമാവുന്നത്. ജീവിതത്തിൽ ചേർത്തു പിടിക്കേണ്ട അഗതികൾ ,അനാഥകൾ ,അശരണർ, രോഗികൾ ,ഭിന്ന ശേഷിക്കാർ എന്നിങ്ങനെയുള്ളവർക്കൊപ്പമാവണം നമ്മുടെ നോമ്പ്. റമദാനിനെ കുറിച്ച് പ്രവാചകൻ പറഞ്ഞ ഒരു.വചനം അത് പരസ്പര സഹായത്തിൻ്റെ മാസമാണ് എന്നാണ്.ആരാധനാ കർമ്മങ്ങളോടൊപ്പം തന്നെ ജീവകാരുണ്യ മേഖലയിലും സജീവ ശ്രദ്ധ പുലർത്തി മുന്നോട്ടു പോവാൻ നോമ്പുകാരനു സാധിക്കണം. ലഭിച്ച അനുഗ്രഹങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കണം എന്നതാണ് ഇസ് ലാമിക അധ്യാപനം. നബി (സ) പറഞ്ഞു.മനുഷ്യപുത്രാ മിച്ചം ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്. അത് വെച്ച് കൊണ്ടിരിക്കുന്നത് നിനക്ക് ദോഷമാണ്. അത്യാവശ്യം നിർവ്വഹിക്കാനുള്ള വകയുടെ പേരിൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല. തുടക്കം നിൻ്റെ ആശ്രിതരിൽ നിന്നായിരിക്കണം. മേലെ കൈ ആണ് താഴെ കൈയിനേക്കാൾ ഉത്തമം. റമദാനിനെ പരമാവധി സൽകർമ്മങ്ങളാൽ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളാവാൻ നാം ശ്രദ്ധിക്കുക.
Latest from Local News
ഡോ. അഫ്ഷാൻ ജിപ്മറിൽ നിന്നും എംഡി അനസ്തെഷ്യോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി. പയ്യോളി കീഴൂർ ശിശിരത്തിൽ ഷെരീഖ് ഖാദറിന്റെ
കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലെയും അറിയപ്പെടുന്ന നൃത്താധ്യാപകൻ കെ.ടി. ശ്രീധരൻ ഗിന്നസ് ബുക്കിൽ ഇടം നേടി. 2024 ഡിസമ്പർ 9 ന്
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മൃത്യുഞ്ജയ പുരസ്കാര സമർപ്പണം ഫെബ്രുവരി 13ന് വൈകീട്ട് നാലുമണിക്ക് നടക്കും. പ്രശസ്ത എഴുത്തുകാരി ശ്രീമതി
എ കെ ജി ലൈബ്രറി തറമലങ്ങാടി റിപ്പബ്ലിക്ക് ദിനചാരണത്തിന്റെ ഭാഗമായി ‘വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി ഗൃഹസന്ദർശനം
റിപ്പബ്ലിക് ദിനാഘോഷത്തിന് വേറിട്ട മാതൃകയുമായി എരവട്ടൂർ ജനകീയ വായനശാല. ഭരണഘടനാ സാക്ഷരതയും വായനയുടെ പ്രസക്തിയും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘അക്ഷര കരോൾ’ ശ്രദ്ധേയമായി.







