കുഞ്ഞാലിമരക്കാര്‍ മ്യൂസിയം ആര്‍ക്കൈവ്സ് രേഖകളില്‍; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

കോഴിക്കോട് ജില്ലയിലെയും വടകര താലൂക്കിലെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തെക്കുറിച്ചുള്ള  അഥവാ മ്യൂസിയം രൂപം കൊള്ളുന്നതിന്റെ തൊട്ടുമുമ്പുള്ള വിവരങ്ങള്‍  കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സ് രേഖകളില്‍ കാണാം. കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്സിലെ സെലക്ടഡ് റിക്കോര്‍ഡ്സ് 4 എന്ന രേഖയിലാണ് മ്യൂസിയം രൂപം കൊള്ളുന്നതിന്റെ സൂചനകള്‍ കാണാവുന്നത്. 
ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ ഇ.എം.എസ്.മന്ത്രിസഭയുടെ അവസാനകാലത്താണ്  മ്യൂസിയസ്ഥാപനവുമായി ബന്ധപ്പെട്ട കത്തുകള്‍ നമ്മള്‍ കാണുന്നത്.  1959 ഏപ്രില്‍ 11ാം തീയതി ഗവണ്‍മെന്റ് ഓഫ് കേരളയുടെ  വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളുടെ അസിസ്റ്റന്റ് സെക്രട്ടറി ശങ്കരന്‍ നമ്പ്യാര്‍  കോഴിക്കോട് ജില്ലാകലക്ടര്‍ക്ക്  കുഞ്ഞാലിമരക്കാരുടെ  സ്മൃതിശേഷിപ്പുകള്‍ സ്ഥിതിചെയ്യുന്ന  സ്ഥലം ഇന്‍സ്പെക്ട് ചെയ്യാന്‍  ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കാണാം.
കോഴിക്കോട് ജില്ലാകലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂഡിവിഷണല്‍ ഓഫീസര്‍  എം.കെ.രാഘവന്‍ നമ്പ്യാര്‍ കുഞ്ഞാലിമരക്കാരുടെ  സ്മൃതിശേഷിപ്പുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം  പരിശോധിക്കുകയും  1959 മെയ് 11ാം തീയതി  വിശദമായ റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക്  സമര്‍പ്പിക്കുകയും ചെയ്തു.
റവന്യൂ ഡിവിഷനല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍
റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത് കുഞ്ഞാലിമരക്കാരുടെ ചരിത്രവും കുഞ്ഞാലിമരക്കാര്‍മാരും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള പോരാട്ടത്തിന്റെ വിവരങ്ങളാണ്  നല്‍കുന്നത്. രണ്ടാമത്തെ ഭാഗത്ത് കുഞ്ഞാലിമരക്കാരുടെ  കോട്ടയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കാണാം. മൂന്നാമത്തെ ഭാഗത്ത് കുഞ്ഞാലിമരക്കാരുടെ ശവകുടീരവും  ജലാല്‍ പള്ളി എന്ന പേരിലറിയപ്പെടുന്ന ജുമാമസ്ജിദിനെപ്പറ്റിയും വിവരിക്കുന്നു. നാലാമത്തെ ഭാഗം പോര്‍ച്ചുഗീസുകാരില്‍ നിന്ന് കുഞ്ഞാലിമരക്കാര്‍ പിടിച്ചെടുത്ത് പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വാളാണ്. യുദ്ധത്തേക്കാള്‍  ചില ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും ആയിരുന്നു ഈ വാളുപയോഗിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പള്ളിക്കകത്ത് മരം കൊണ്ട് നിര്‍മ്മിച്ച് ചിത്രങ്ങളാല്‍ അലകൃതമായ ഒരു സിംഹാസനത്തെ കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. അഞ്ചാമത്തെ ഭാഗം ജലാല്‍ പള്ളിയെക്കുറിച്ചും  ആറാമത്തെ ഭാഗം കുഞ്ഞാലിമരക്കാരുടെ വീടിനെക്കുറിച്ചും ആണ്.
ആര്‍ ഡി ഒ വിന്റെ വിശദമായ ഈ റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലാകലക്ടര്‍ എസ്.അനന്ദകൃഷ്ണന്‍ ഐ.എ.എസ്. 1956 ജൂണ്‍ 4ാം തീയതി ദി സെക്രട്ടറി ടു ഗവണ്‍മെന്റ് എജുക്കേഷണല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്  തിരുവനന്തപുരത്തിലേക്ക് അയച്ചു കൊടുത്തു. ഈ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളാണ്  കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തെക്കുറിച്ചുള്ള ഗവണ്‍മെന്റിന്റെ വെബ്സൈറ്റിലും കാണുന്നത്.  ഈ റിപ്പോര്‍ട്ട് വന്ന് വളരെ കഴിഞ്ഞിട്ട് 1976 ലാണ് കേരള ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതിനെ ഒരു സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കുന്നത്.
1956 ല്‍  ഐക്യേകേരളസംസ്ഥാനം രൂപം കൊണ്ടു. പുതുതായി രൂപം കൊണ്ട സംസ്ഥാനത്തെ ഭരണകൂടത്തിന്റെ  പ്രധാന ചുമതലയാണ് കേരളമെന്ന ഭൂമിയുടെ ചരിത്രത്തെയും  പൈതൃകത്തെയും സംരക്ഷിക്കുകയും  ചരിത്രത്തിലെ അതുല്യ വ്യക്തിത്വങ്ങളെ പൊതുസമൂഹത്തിനും  പുതുതലമുറക്കുമായി പരിചയപ്പെടുത്തുക എന്നത്. ഈ ദൗത്യം ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ നിര്‍വ്വഹിക്കുന്നതിന്റെ സൂചനകളാണ് മേല്‍പറഞ്ഞ രേഖയില്‍ കാണാവുന്നത്.

Leave a Reply

Your email address will not be published.

Previous Story

ബന്ധങ്ങൾ നട്ടുവളർത്തണം: ഡോ. കോയ കാപ്പാട് (വൈസ് ചെയർമാൻ കേരള ഫോക്‌ലോർ അക്കാദമി)

Next Story

കന്മന ശ്രീധരൻ മാസ്റ്ററുടെ ‘കാവൽക്കാരന ആര് കാക്കും’ പുസ്തക പ്രകാശനം മാർച്ച് 12ന്

Latest from Main News

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം: ഷാഫി പറമ്പിൽ എംപി

ഓണക്കാലത്ത് നാട്ടിലെത്തിച്ചേരേണ്ട കേരളീയർക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്ത്

ഓണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ഓണം ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും

ഓണക്കാലത്ത് അരി, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭിക്കുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ആരംഭിച്ചു.  ഓണം ഫെയറിൻ്റെ സംസ്ഥാനതല ഉദ്ഘാടനം

ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക വാക്സീൻ യജ്ഞം നടത്തുന്നു

ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക വാക്സീൻ യജ്ഞം നടത്തുന്നു. ഒന്ന് മുതൽ 15 വരെ വയസ്സുള്ള

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന ഒരു ആഗോള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.  1995-ൽ അമേരിക്കയിൽ രൂപം കൊണ്ട

ഇന്ന് അത്തം; ഒരു തുമ്പ പൂവും തുളസി പൂവും മാത്രമെങ്കിലും മുറ്റത്ത് വച്ച് വരവേൽക്കാം ഓണത്തിനെ…….

മലയാളികളുടെ പൊന്നോണത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് അത്തം. ഇന്നേക്ക് പത്താം ദിവസമാണ് തിരുവോണം. അത്തം നാള്‍ തൊട്ടാണ് മലയാളികളുടെ അങ്കണങ്ങളില്‍