വന്ദേഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു

കേന്ദ്രം കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു. മംഗലാപുരത്തു നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ നിലവില്‍ 8 കോച്ച് മാത്രമാണുള്ളത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് 20 കോച്ചുകളുണ്ട്. ഈ ട്രെയിനിന് നേരത്തേ 16 കോച്ചുണ്ടായിരുന്നത് സംസ്ഥാനത്തിന്റെ ആവശ്യ പ്രകാരം വർധിപ്പിക്കുകയായിരുന്നു.

ഏറെ ആവശ്യക്കാരുള്ള മംഗലാപുരം- തിരുവനന്തപുരം വന്ദേ ഭാരതിന് എട്ടു കോച്ചുകള്‍ തീരെ അപര്യാപ്തമാണെന്നു കേന്ദ്ര റെയിൽ മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. നിലവില്‍ ഈ ട്രെയിനിൽ റിസര്‍വേഷന്‍ ലഭിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നു പൊതുജനങ്ങളില്‍ നിന്ന് വലിയതോതില്‍ ആവശ്യം ഉയരുകയാണ്. റെയിൽവേയ്ക്ക് നല്ല വരുമാനം ലഭിക്കുന്ന റൂട്ടാണിത്. വന്ദേ ഭാരതിന്റെ കോച്ചുകള്‍ വർധിപ്പിക്കണമെന്ന ആവശ്യം നേരിട്ടു കണ്ട അവസരത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രിയോട് ഉന്നയിച്ച കാര്യവും മന്ത്രി വി.അബ്ദുറഹിമാന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ആരോഗ്യരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ്

Next Story

മനസാക്ഷിയുള്ള മുഴുവൻ പേരും ആശാ വർക്കർമാരെ  ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 3

വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി   മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം  

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം – സലീം മടവൂർ

മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.