കൊയിലാണ്ടി:കൊയിലാണ്ടി ബസ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ഹ്രസ്വദൂര ബസ്സുകളിലെ ഒരു വിഭാഗം തൊഴിലാളികൾ തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലായിരുന്നു ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.എന്നാൽ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകൾ കണക്കിലെടുത്ത് 12 മണി വരെ സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സി.ഐ.ടി.യു യൂണിയനിലെ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയതായി യൂണിയൻ നേതാവ് സി. അശ്വിനിദേവ് അറിയിച്ചു. എന്നാൽ മറ്റു ട്രേഡ് യൂണിയനിലെ തൊഴിലാളികൾ സമര രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. അവർ സമരത്തിൽ നിന്ന് പിൻവാങ്ങുമെന്നുള്ള അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഒരാഴ്ച മുമ്പ് കീഴൂർ പള്ളിക്കര – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറെ പുതിയ ബസ് സ്റ്റാൻഡിൽ ഏതാനും പേർ മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച എസ്.എസ്.എൽ.സി. ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്ന വേളയിലാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. ഇത് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.ഇതോടെയാണ് സി.ഐ.ടി.യു യൂണിയനിൽ പെട്ട തൊഴിലാളികൾ ഉച്ചയ്ക്ക് 12 മണി വരെ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ യൂണിയൻ നിർദ്ദേശം നൽകിയത്.ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കേസിൽ പ്രതികളായ ഏതാനും പേർ കോടതിയിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട് .ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് 12 മണിവരെ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശം നൽകിയത്. കൊയിലാണ്ടി യിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ്സുകൾ ഓട്ടം നിർത്തിയാൽ വലിയ ഗതാഗത പ്രശ്നമാണ് രൂപപ്പെടുക. നൂറുകണക്കിന് വിദ്യാർത്ഥികൾക്കും പരീക്ഷാ ജോലിക്ക് എത്തേണ്ട അധ്യാപകർക്കും പൊതുജനങ്ങൾക്കും ബസ്സുകാരുടെ പണിമുടക്ക് കടുത്ത പ്രയാസം ഉണ്ടാക്കും.വിദ്യാർഥികളുടെ പ്രയാസമൊർത്തെങ്കിലും ബസ് പണിമുടക്ക് മാറ്റിവെക്കണമെന്നാണ് രക്ഷിതാക്കളുടെയും യാത്രക്കാരുടെയും ആവശ്യം.സി.പി.എം ഏരിയ നേതൃത്വത്തിനും സമരം മാറ്റിവെക്കണമെന്ന് അഭിപ്രായമാണ് ഉള്ളത് .
Latest from Local News
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ
അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന് കൂടി രോഗബാധിതനായതോടെ ജീവിത
20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ
പെരുവട്ടൂർ എൽ പി സ്കൂളിൽ എസ്.എസ്.എൽ.സി, എൽ.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ
ഉല്പന്നങ്ങള് വീടുകളിലെത്തിക്കാന്‍ ‘സോഷ്യല്‍ സെല്ലര്‍’മാരെ നിയോഗിച്ച് കുടുംബശ്രീ പുതുചുവടുവെപ്പിലേക്ക്. ഓരോ സിഡിഎസിന് കീഴിലുമുള്ള അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 25,000ത്തില്‍ പരം കുടുംബശ്രീ സോഷ്യല്‍ സെല്ലര്‍മാരാണ്