കൊയിലാണ്ടി:കൊയിലാണ്ടി ബസ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ഹ്രസ്വദൂര ബസ്സുകളിലെ ഒരു വിഭാഗം തൊഴിലാളികൾ തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലായിരുന്നു ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.എന്നാൽ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകൾ കണക്കിലെടുത്ത് 12 മണി വരെ സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സി.ഐ.ടി.യു യൂണിയനിലെ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയതായി യൂണിയൻ നേതാവ് സി. അശ്വിനിദേവ് അറിയിച്ചു. എന്നാൽ മറ്റു ട്രേഡ് യൂണിയനിലെ തൊഴിലാളികൾ സമര രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. അവർ സമരത്തിൽ നിന്ന് പിൻവാങ്ങുമെന്നുള്ള അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഒരാഴ്ച മുമ്പ് കീഴൂർ പള്ളിക്കര – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറെ പുതിയ ബസ് സ്റ്റാൻഡിൽ ഏതാനും പേർ മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച എസ്.എസ്.എൽ.സി. ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്ന വേളയിലാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. ഇത് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.ഇതോടെയാണ് സി.ഐ.ടി.യു യൂണിയനിൽ പെട്ട തൊഴിലാളികൾ ഉച്ചയ്ക്ക് 12 മണി വരെ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ യൂണിയൻ നിർദ്ദേശം നൽകിയത്.ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കേസിൽ പ്രതികളായ ഏതാനും പേർ കോടതിയിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട് .ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് 12 മണിവരെ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശം നൽകിയത്. കൊയിലാണ്ടി യിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ്സുകൾ ഓട്ടം നിർത്തിയാൽ വലിയ ഗതാഗത പ്രശ്നമാണ് രൂപപ്പെടുക. നൂറുകണക്കിന് വിദ്യാർത്ഥികൾക്കും പരീക്ഷാ ജോലിക്ക് എത്തേണ്ട അധ്യാപകർക്കും പൊതുജനങ്ങൾക്കും ബസ്സുകാരുടെ പണിമുടക്ക് കടുത്ത പ്രയാസം ഉണ്ടാക്കും.വിദ്യാർഥികളുടെ പ്രയാസമൊർത്തെങ്കിലും ബസ് പണിമുടക്ക് മാറ്റിവെക്കണമെന്നാണ് രക്ഷിതാക്കളുടെയും യാത്രക്കാരുടെയും ആവശ്യം.സി.പി.എം ഏരിയ നേതൃത്വത്തിനും സമരം മാറ്റിവെക്കണമെന്ന് അഭിപ്രായമാണ് ഉള്ളത് .
Latest from Local News
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ
സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി
കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക്
സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും കെ. പി ദേവിക ദീപക് കരസ്ഥമാക്കി ലോക വനദിന
ശുചിത്വ സാഗരം, സുന്ദര തീരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഏപ്രിൽ 11 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം