സി.ഐ.ടി.യു സമരം വിജയിപ്പിക്കാൻ തൊഴിലുറപ്പിന് അവധി നൽകി , പ്രതിഷേധിച്ച് യു.ഡി.എഫ്

പേരാമ്പ്ര പഞ്ചായത്തിലെ 10, 17, വാർഡുകളിൽ തൊഴിലുറപ്പിന് അവധി നൽകി തൊഴിലാളികളെ സി.ഐ.ടി.യു സമരത്തിന് കൊണ്ടുപോകുവാനുള്ള ശ്രമം ശക്തമായ പ്രതി കോത്തിനിടയാക്കി. കാലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കെത്തിയപ്പോൾ മേറ്റു മാർ വന്നിരുന്നില്ല. 10, 17 വാർഡുകളിൽ നിന്നെത്തിയ തൊഴിലാളികളും യു.ഡി.എഫ് നേതാക്കളും പഞ്ചായത്ത് ഓഫീസിലെത്തി തൊഴിൽ നൽകണമെന്നാവശ്യപ്പെട്ട് മുദ്രാവാദ്യം മുഴക്കി. മണിക്കൂറുകളോളം നീണ്ട ചർച്ചകൾക് ശേഷം തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ മരുതേരിയിലെയും എരവട്ടൂരിലെയുംസൈറ്റിൽ എത്തി ഫോട്ടോ എടുത്തു ഒപ്പുവെച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത് .സി.ഐ ടി യു പ്രവർത്തകരായ മേറ്റു മാർ സൈറ്റിൽ വരാതെ സമരത്തിന് പോവുകയും നിങ്ങൾക്കു പകരം ഞായറാഴ്ച ജോലി നൽകാമെന്നായിരുന്നു അറിയിച്ചിരുന്നത്.സമരത്തിന് യു.ഡി.എഫ് നേതാക്കളായ രാജൻ മരുതേരി’പി.കെ.രാഗേഷ്, കെ.പി.റസാക്ക്.കെ.സി.രവീന്ദ്രൻ, അർജുൻകറ്റയാട്ട്, പി.എസ്.സുനിൽ കുമാർ, രമേഷ് മംത്തിൽ, വി.പി.സുരേഷ്, ആർ.കെ.മുഹമ്മദ്, കെ.സി.മുഹമ്മദ്, രേഷ്മ പൊയിൽ എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികളോടു യാതൊരു ഉത്തരവാദിത്വവുമില്ലാത്തമേറ്റുമാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ബ്ലോക്ക് .- ജില്ലാ അധികാരികൾക്കു പരാതി നൽകി.

Leave a Reply

Your email address will not be published.

Previous Story

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

Next Story

എലത്തൂർ എച്ച്.പി.സി.എൽ ഇന്ധന ചോർച്ച സമഗ്രമായ അന്വേഷ ണം വേണം ഡി.സി.സി

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി