എം.ടി.പത്മ; മത്സ്യമേഖലയുടെ വികസന കുതിപ്പിന് തുടക്കമിട്ട മന്ത്രി

/

കൊയിലാണ്ടി: കടലോര മണ്ഡലമായ കൊയിലാണ്ടി ഉള്‍പ്പടെയുളള തീരമേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ച മന്ത്രിയായിരുന്നു എം.ടി.പത്മ. തീരദേശ നിവാസികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്ന അവര്‍ ഊന്നല്‍ നല്‍കിയത്. 1987-91 കാലഘട്ടത്തില്‍ എം.എല്‍.എ.യായും തുടര്‍ന്ന് 1991 മുതല്‍ 96 വരെ മന്ത്രിയായും കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച അഡ്വ.എം.ടി.പത്മ തന്റെ മുന്‍ഗാമിയായ മണിമംഗലത്ത് കുട്ട്യാലി തുടക്കമിട്ട പല പദ്ധതികളും പൂര്‍ത്തീകരിച്ചതിന് പുറമെ ഒരുപാട് പുതിയ വികസന പദ്ധതികളും നടപ്പിലാക്കി. ഗ്രാമവികസന-ഫിഷറീസ്-റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി എന്ന നിലയില്‍ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.

ഏറ്റവും പിന്നാക്കവസ്ഥയില്‍ നില്‍ക്കുന്ന തീരദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എം.ടി.പത്മയ്ക്ക് മുഖ്യമന്ത്രി കെ.കരുണാകരന്‍ അറിഞ്ഞു കൊടുത്ത വകുപ്പാണ് ഫിഷറീസ് വകുപ്പെന്ന് പലരും പറയുമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി കൊയിലാണ്ടിയില്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂള്‍ സ്ഥാപിച്ചത് പത്മ മന്ത്രിയായ കാലത്താണ്. മത്സ്യതൊഴിലാളികള്‍ക്ക് വഞ്ചികള്‍ അടുപ്പിക്കാന്‍ വേണ്ടി കൊയിലാണ്ടിയില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയതും പത്മയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിന് വേണ്ടിയുളള ചര്‍ച്ചകള്‍ സജീവമായതും ഇക്കാലത്താണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവരുടെ വറുതി കാലത്ത് സര്‍ക്കാര്‍ വിഹിതം കൂടി ചേര്‍ത്ത് തിരിച്ചു നല്‍കുന്ന മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി ഈ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമായി മാറി.

തിക്കോടി ആവിക്കല്‍ പാലം യാഥാര്‍ത്ഥ്യമായത്, കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം നടുവത്തൂരില്‍ സ്ഥാപിച്ചത്, നടുവത്തൂരിലെ ഒറോക്കുന്ന് മലയില്‍ പോലീസ് റൂറല്‍ എ.ആര്‍. ക്യാമ്പിന് സ്ഥലം അനുവദിച്ച് പ്രവര്‍ത്തനമാരംഭിച്ചത്, നെല്യാടിക്കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചത് തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ അവര്‍ മന്ത്രിയായിരുന്ന കാലയളവില്‍ സാധിച്ചതായി എം.ടി.പത്മയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
രാജീവ് ദശലക്ഷം ഭവന പദ്ധതി പ്രകാരം നടുവത്തൂരിലെ ഒറോക്കുന്നിലുള്‍പ്പെടെ ഒരുപാട് ഭവന രഹിതര്‍ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും മന്ത്രിയായിരുന്നപ്പോള്‍ എം.ടി.പത്മയ്ക്ക് സാധിച്ചു. ഇവര്‍ മന്ത്രിയായിരുന്ന കാലത്താണ് കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായി മാറിയത്. കീഴരിയൂര്‍, തുറയൂര്‍, മൂടാടി , തിക്കോടി, പയ്യോളി, കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് എന്നീ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരുന്ന കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ വികസനക്കുതിപ്പിന് നേതൃത്വം നല്‍കാന്‍ അവര്‍ക്കായി.

ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ വിവിധ പഞ്ചായത്തുകളെ സ്വയം പര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റാനും അവര്‍ ശ്രമിച്ചു. ഇതിനായി പഞ്ചായത്തുകളെ ദത്തെടുത്തു. മുഖ്യമന്ത്രി കെ.കരുണാകരന്റെ എല്ലാവിധ പിന്തുണയും എം.ടി.പത്മയ്ക്ക് ലഭിച്ചിരുന്നതായി ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി.ഭാസ്‌ക്കരന്‍ പറഞ്ഞു. മൂടാടി, തിക്കോടി തുടങ്ങിയ ഗ്രാമങ്ങളെ സ്വായം പര്യാപത് ഗ്രാമങ്ങളാക്കി മാറ്റാന്‍ ശ്രമിച്ചു. കൂരകളില്‍ അന്തിയുറങ്ങുന്ന തീരദേശവാസികള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്യമാക്കാനും അവര്‍ എറെ ശ്രമിച്ചു. കടലോര മേഖലയിലെ കുടിവെളള പ്രശ്‌നത്തിന് പരിഹാരം കണ്ടു. കടലാക്രമണം തടയാന്‍ കടല്‍ഭിത്തി വലിയതോതില്‍ നിര്‍മ്മിച്ചതും ഇവര്‍ മന്ത്രിയായപ്പോഴാണ്. ഇതിനായി കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

ഡോ. വിഷ്ണു മോഹനനു യാത്രയയപ്പ് നൽകി

Next Story

രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്ന കാര്യം പങ്കുവെച്ച് എം വി ഡി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to

ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പ്രഭാകരൻ അന്തരിച്ചു

ചേളന്നൂർ കണ്ണങ്കര കൊളത്തോറത്ത് പരേതരായ ചന്തുക്കുട്ടിക്കുറപ്പ്, കാർത്ത്യായനി അമ്മ എന്നിവരുടെ മകൻ പ്രഭാകരൻ(77) അന്തരിച്ചു. ഭാര്യ അജിത, മക്കൾ: പ്രജോഷ്( ദുബായ്),

കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് കാരപറമ്പിലിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.

ബി കെ എം യു ദേശീയ പ്രക്ഷോഭം പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

മേപ്പയ്യൂർ: കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ ഇരുന്നൂറാക്കി

കൊവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: ആരോഗ്യമന്ത്രി

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും