സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സ പദ്ധതി വൈകുന്നു

സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സ പദ്ധതി വൈകുന്നു. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി കേന്ദ്രത്തില്‍ നിന്നുള്ള മാര്‍ഗരേഖ ലഭിക്കാത്തതാണ് കൊണ്ടാണ് വൈകുന്നതെന്ന് സൂചന.

മാര്‍ഗരേഖയ്ക്കായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് അരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ ഒന്നിലധികം തവണ കത്ത് നല്‍കിയിരുന്നു. ലഭിച്ചാലുടന്‍ പദ്ധതി തുടങ്ങാനാവുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.  പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ് ധാരണ. എന്നാല്‍ തുക എത്രയെന്നും ഇതുവരെ അറിയിച്ചിട്ടില്ല. നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്.

സമാന രീതിയിലാകും 70 വയസ് കഴിഞ്ഞവര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയും നടപ്പാക്കുക. കാസ്പില്‍ 202 സര്‍ക്കാര്‍ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളുമുണ്ട്. മാര്‍ഗരേഖ വന്നതിനു ശേഷം സംസ്ഥാനത്ത് ഇതിന്റെ രജിസ്ട്രേഷന്‍ തുടങ്ങിയാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് വഴി നിലവില്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്ന കാര്യം പങ്കുവെച്ച് എം വി ഡി

Next Story

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി