കട്ടിപ്പാറ കുരങ്ങ് പിഴുതിട്ട കരിക്ക് തലയിൽ വീണ് കർഷകന് പരിക്ക്

കൂട്ടമായി കൃഷിയിടത്തിൽ എത്തി തെങ്ങുകളിൽക്കയറി നാളികേരം പറിച്ചിട്ട കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുരുങ്ങുകളിലൊന്ന് പിഴുതിട്ട കരിക്ക് തലയിൽവീണ് കർഷകന് മുഖത്ത് സാരമായി പരിക്കേറ്റു. കർഷകനും കട്ടിപ്പാറ സംയുക്ത കർഷകക്കൂട്ടായ്മ കൺവീനറുമായ രാജു ജോൺ തുരുത്തിപ്പള്ളിക്കാണ് പരിക്കേറ്റത്. രാജു ജോണിന്റെ കട്ടിപ്പാറയിലെ വീടിനുസമീപത്തെ തെങ്ങിൻതോപ്പിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വീടിനു പുറകുവശത്തെ പറമ്പിൽ കുരങ്ങന്മാർ തെങ്ങിൽക്കയറി കരിക്ക് പിഴുതെറിഞ്ഞ് ബഹളമുണ്ടാക്കുന്നതുകണ്ട് നോക്കിയ സമയത്ത് ഒരു കുരങ്ങൻ തെങ്ങിനുമുകളിൽനിന്ന്‌ പറിച്ചിട്ട കരിക്ക് തന്റെ തലയിൽ പതിക്കുകയായിരുന്നെന്ന് രാജു ജോൺ അറിയിച്ചു. നെറ്റിത്തടത്തിലും കണ്ണിനും മുഖത്തും സാരമായി മുറിവേറ്റ ഇദ്ദേഹം ആദ്യം ചുങ്കത്തെ സ്വകാര്യ കണ്ണാശുപത്രിയിലും, പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയിലും ചികിത്സതേടി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ശിശുവാടിക കലോത്സവം ഉദ്ഘാടനം ചെയ്തു

Next Story

കിഴൂർ ഒടിത്തലക്കൽ ബീവി മൂലന്തോട് അന്തരിച്ചു

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,