അത്തോളി കൂമുള്ളി ബസ് അപകടം : ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന ; 22 ബസുകൾക്കെതിരെ നടപടി

അത്തോളി : കൂമുള്ളി ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടത്തി. ഉള്ളിയേരിയിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയിൽ നന്മണ്ട സബ് ആർ ടി ഒ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന . എയർഹോൺ ഉപയോഗിക്കൽ , ഫാൻസി ലൈറ്റ് ഉപയോഗിക്കൽ ,
സ്പീഡ് ഗവർണറിലെ അപാകത , യൂണിഫോം ധരിക്കാതിരിക്കൽ , ഇൻഷൂർ അടക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. നന്മണ്ട ആർ ടി ഒ
നേരത്തെ താക്കീത് ചെയ്തവർക്ക് ഫൈൻ അടക്കാനും ആദ്യഘട്ടത്തിൽ നിയമ ലംഘനം നടത്തിയവർക്ക് താക്കീത് നൽകി.
അത്തോളി അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു. 7 ബസുകളിൽ നിന്നും ഫൈൻ ഈടാക്കി.
കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം 12 ബസുകൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് – കുറ്റാടി
ലിമിറ്റഡ് ബസുകളുടെ അമിത വേഗതയും
സ്പീഡ് ഗവർണർ വിഛേദിക്കുന്നത് ഉൾപ്പെടെ പരാതി നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ 4 വാഹനാപകടമാണ് അത്തോളി റൂട്ടിൽ ഉണ്ടായത് . നവംബർ 1 ന് കൂമുള്ളിയിലുണ്ടായ വാഹനപകടത്തിൽ സ്കൂട്ടർ യാത്രികൻ്റെ മരണത്തെ തുടർന്ന് കൂമുള്ളി പ്രദേശവാസികളും ബസുകൾക്കെതിരെ പ്രതിഷേധവും ബോധവൽക്കരണവും നടത്തി. അതിനിടെ സ്കൂട്ടർ യാത്രികൻ്റെ കുടുംബവും ബസ് പാസഞ്ചേഴ്സ് അസോസിയേഷനും റോഡിലെ മരണക്കുരുക്കിനെ കുറിച്ചും പോലീസ് അധികൃതരുടെ വീഴ്ച്ചയും വിശദമാക്കി ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു.ഇതിന്റ പശ്ചാത്തലത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷെരീഫിൻ്റെ നിർദേശത്തെ തുടർന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ഉം നന്മണ്ട ആർ ടി ഒ യും വാഹന പരിശോധന നടത്തുകയായിരുന്നു. തുടർ ദിവസങ്ങളിൽ ഇടവിട്ട് സമാന വാഹന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
കുറ്റ്യാടി , പേരാമ്പ്ര , അത്തോളി സ്റ്റേഷൻ ഹാസ് ഓഫീസർമാർ , എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, ജില്ലയിലെ ആർ ടി ഒ എന്നിവരുടെ കൂട്ടായ്മയിൽ ശരിയായ രീതിയിൽ ബസുകളുടെ സമയ ക്രമം കാര്യക്ഷമമാക്കിയാൽ മത്സര ഓട്ടം നിയന്ത്രിക്കാൻ കഴിയും
എന്നാൽ ബസുടമകളും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലൂടെ നടപടി സ്വീകരിക്കാൻ കഴിയാതെ പോകുന്നതായി ബസ് പാസഞ്ചേർസ് അസോസിയേഷൻ ആരോപിച്ചു.ഇതാകട്ടെ എത്രയോ കുടുംബങ്ങളിൽ തീരാ വേദന ഉണ്ടാക്കുന്നു. കോഴിക്കോട് – കുറ്റ്യാടി റൂട്ടിലെ ഒട്ടു മിക്ക ബസുകളിലും സ്പീഡ് ഗവർണറിൽ തിരിമറി നടത്തുകയാണ് . പ്രത്യേകം സ്വിച്ച് ഫിറ്റ് ചെയ്ത് 80 ന് മുകളിൽ സ്പീഡിൽ ഓടുന്നതായി അറിയാൻ കഴിഞ്ഞു. ഇത് തെളിവ് സഹിതം ഹാജരാക്കാൻ തയ്യാറാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനം നടത്തി

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ