കോഴിക്കോട് കല്ലായി പുഴ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമാകുന്നു

/

കോഴിക്കോട് കല്ലായി പുഴ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമാകുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യമാണ് കല്ലായിപ്പുഴ വീണ്ടെടുക്കല്‍. പുഴയുടെ ആഴം കൂട്ടുമ്പോള്‍, പുഴയുടെ അടിത്തട്ടില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത മണലും മാലിന്യവും കടലില്‍ നിക്ഷേപിക്കുന്നതില്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കയിലാണ്. സമുദ്രജീവികള്‍ക്ക് ഹാനികരവും ,അപകടകരമായ വസ്തുക്കള്‍ ഈ മാലിന്യത്തില്‍ അടങ്ങിയിരിക്കാമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങള്‍ അധികവും ഒഴുകിയെത്തുന്നത് കല്ലായി പുഴയിലേക്കാണ്. പുഴയില്‍ നിന്ന് കുഴിച്ചെടുക്കുന്ന മണലും മാലിന്യങ്ങളും നാല് മുതല്‍ 4.5 കിലോമീറ്റര്‍ വരെ ദൂരത്തുളള ആഴക്കടലില്‍ നിക്ഷേപിക്കാനാണ് നിലവിലെ പദ്ധതി. കടലില്‍ നാല് കിലോമീറ്റര്‍ ദൂരത്തേക്ക് നിക്ഷേപിക്കുന്ന മാലിന്യം ഏറെ കഴിയും മുമ്പെ വീണ്ടും തീരത്തേക്ക് അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി, മൈക്രോപ്ലാസ്റ്റിക്, പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍, ലോഹ അവശിഷ്ടങ്ങള്‍ തുടങ്ങിയ മറ്റ് മാലിന്യങ്ങള്‍ പോലുള്ള അപകടകരമായ വസ്തുക്കളും ഇതില്‍ അടങ്ങിയിരിക്കാം. സമുദ്രജീവികള്‍ക്ക് ഈ പദാര്‍ത്ഥങ്ങള്‍ വിഴുങ്ങാന്‍ കഴിയും, അത് ഒടുവില്‍ മനുഷ്യ ഭക്ഷണ ശൃംഖലയില്‍ അവസാനിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

ഇത്തരം മാലിന്യങ്ങള്‍ ദേശീയ പാത നിര്‍മ്മാണം നടക്കുന്നിടത്തോ, അല്ലെങ്കില്‍ കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വിപുലീകരണം പോലുള്ള പദ്ധതികള്‍ക്കോ ഉപയോഗിക്കാമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നു. അത്തരം പ്രവർത്തികള്‍ക്ക് ഗണ്യമായ അളവില്‍ മണ്ണ് ആവശ്യമാണ്. പുഴയിലെ മാലിന്യം കലര്‍ന്ന മണല്‍ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചാല്‍ സമുദ്ര പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത് ഒഴിവാക്കുമെന്ന് ഹരിത മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ടി.വി.രാജന്‍ പറഞ്ഞു. കല്ലായ് പുഴയുടെ പുനരുജ്ജീവനത്തിനായി ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന പ്രസ്ഥാനമാണിത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. എന്നാലും മാലിന്യം കടലില്‍ നിക്ഷേപിക്കുന്ന കാര്യത്തില്‍ വിയോജിപ്പുണ്ട്. സമിതിക്കും സംശയമുണ്ട്.  മുംബൈ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് നദിയുടെ ഡ്രഡ്ജിംഗ് നടത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ പി.എസ്.സി നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ

Next Story

അടുക്കള മാലിന്യം നിക്ഷേപിക്കാന്‍ കിച്ചൻ വേയ്സറ്റ് ഡൈജസ്റ്ററുമായി നിതിൻ രാംദാസ്

Latest from Local News

മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം

നടുവണ്ണൂർ: മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം ഉടനെ പുന:സ്ഥാപിക്കണമെന്നും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പി.എം.ജെ .എ

നടേരി നായാടൻപുഴ പുനരുജ്ജീവനം; 4.87 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീര സംരക്ഷണ നടപടികളാണ് ഇപ്പോള്‍

റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിവൈഎഫ്ഐ പ്രതിഷേധം

കോഴിക്കോട്: റെയിൽവേ യാത്രാ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ

പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു

പൊയിൽക്കാവ്: പരേതനായ ചിറ്റയിൽ നാരായണൻ നായരുടെ ഭാര്യ വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) അന്തരിച്ചു.മക്കൾ: സന്തോഷ്,സ്മിത, സജിത്.മരുമക്കൾ: പരേതനായ മണികണ്ഠൻ,രാധിക.സഹോദരങ്ങൾ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ