മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട്: മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചർച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതിൽ സ്വാധീനിക്കുമ്പോഴും പുതിയ എഴുത്തുകാരും പുതിയ കൃതികളും പ്രതീക്ഷ നൽകുന്നുവെന്ന് ചെറുകഥാ സാഹിത്യം പുതിയ കാലത്ത് എന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭാഷാ സമന്വയ വേദി അംഗങ്ങളായ വാരിജാക്ഷൻ ഇക്കഴിയൂർ രചിച്ച ശ്ലഥബിംബങ്ങൾ, ഡോ.എം.കെ അജിതകുമാരി പരിഭാഷപ്പെടുത്തി എഡിറ്റു ചെയ്ത 23 ഭാഷകൾ കഥകൾ എന്നീ കൃതികൾ ഡോ.ആർസു, ഡോ. പി.കെ.രാധാമണി എന്നിവർ പ്രകാശനം ചെയ്തു.

ഡോ. ഗോപി പുതുക്കോട്, ഡോ.ഒ.വാസവൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ.സി.സേതുമാധവൻ, ഡോ.എം.കെ.പ്രീത എന്നിവർ പുസ്തക പരിചയം നടത്തി. കഥാകൃത്ത് കെ.ജി.രഘുനാഥ് കഥാ സാഹിത്യം പുതിയ കാലത്ത് ചർച്ചയിൽ വിഷയമവതരിപ്പിച്ചു. കെ. വരദേശ്വരി, സഫിയ നരിമുക്കിൽ, കെ.എം വേണുഗോപാൽ എന്നിവർ  സംസാരിച്ചു. വാരിജാക്ഷൻ ഇക്കഴിയൂർ, ഡോ.എം.കെ അജിതകുമാരി എന്നിവർ രചനാനുഭവങ്ങൾ പങ്കുവെച്ചു.

 

Leave a Reply

Your email address will not be published.

Previous Story

സപ്ലൈകോ വഴിയും കൺസ്യൂമർഫെഡുകൾ വഴിയും  നടത്തുന്ന ഓണച്ചന്തകളിലൂടെ 13 ഇന സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ

Next Story

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായി ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകാൻ സൈറണുകൾ

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന