ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയുടെ മുള്‍മുനയില്‍ കേരളം

/

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാരംഭിക്കും. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണലിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചാല്‍ എട്ടേ കാലോടെ ആദ്യ സൂചനകള്‍ പുറത്തു വരും. .ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക.

 

രാജ്യത്ത് മൊത്തം 543 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉളളത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളാണ് ഉളളത്. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്നിരുന്നു. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇതിന്റെ ഫലം അറിയുന്നത്. ഇതില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സീറ്റും തൂത്തുവാരുമെന്നാണ് യൂ.ഡി.എഫ് കേന്ദ്രങ്ങള്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചത്. ബി.ജെ.പി മൂന്ന് മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയിലാണ്. തൃശ്ശൂര്‍, വടകര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ ഫലങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയം.

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നേതാക്കളിലും പ്രവര്‍ത്തകരിലും നെഞ്ചിടിപ്പ് കൂടുകയാണ്. കോഴിക്കോട് വെളളിമാട് കുന്ന് ജെ.ഡി.ടി. കാംപസിലെ 14 ഹാളിലായാണ് കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കല്‍പ്പറ്റ് മുട്ടില്‍, താമരശ്ശേരി, നിലമ്പൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും.

 

Leave a Reply

Your email address will not be published.

Previous Story

കണ്ണിന് താഴെയുള്ള കറുപ്പിനെ അവഗണിക്കരുത്, ഇത് ചിലതിന്റെ സൂചനയാണ്…!

Next Story

ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

Latest from Local News

യുഡിഎഫ് ചെങ്ങോട്ടുകാവിൽ പ്രചാരണ പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്

ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :