ദളിത്‌ പിന്നോക്ക സംവരണം അട്ടിമറിച്ചു സ്വന്തക്കാരെ നിയമിക്കാൻ വേണ്ടിയാണ് സർക്കാർ താൽക്കാലിക അധ്യാപക നിയമനം സ്കൂൾ പി.ടി.എ ക്ക് വിട്ടത്- എൻ.സുബ്രഹ്മണ്യൻ

കോഴിക്കോട് :സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനം പിടിഎ കമ്മറ്റികൾ വഴി നടത്തുമ്പോൾ സംവരണ തത്വം പാലിക്കാതെ വരികയും സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥ നേരിടുന്ന സ്വന്തമായി വിദ്യാലയങ്ങൾ പോലും ഇല്ലാത്ത സമുദായങ്ങളിൽ പെടുന്ന സംവരണീയർക്ക് താൽക്കാലികമായി നിയമനങ്ങൾപോലും അദ്ധ്യാപന മേഖലയിൽ ലഭിക്കാതെ വരും. ഇത് അദ്ധ്യാപന മേഖലയിൽ ദളിത്‌ ഉദ്യോഗാർഥികളെ പുറംതള്ളുന്ന സാമൂഹിക വിവേചനമാണെന്ന് ഉന്നയിച്ചു ഭാരതീയ ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

ദളിത്‌ പിന്നോക്ക സംവരണം അട്ടിമറിച്ചു സ്വന്തക്കാരെ നിയമിക്കാൻ വേണ്ടിയാണ് സർക്കാർ താൽക്കാലിക അധ്യാപക നിയമനം സ്കൂൾ പി ടി എ ക്ക് വിട്ടതെന്നു ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ പറഞ്ഞു. മുൻ കെ.എസ്‌.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ദളിത്‌ കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇ.കെ ശീതൾരാജ് അധ്യക്ഷനായി. വീ.ടി സുരേന്ദ്രൻ, സി.വി അരവിന്ദാക്ഷൻ, പി.പി സാമിക്കുട്ടി, സുരേഷ് കണ്ണാടിക്കൽ, തങ്കമണി കെ, എം കെ കേളുക്കുട്ടി, കോട്ടപ്പള്ളി ശ്രീധരൻ, പി ഗിരീശൻ കുന്നമംഗലം, കെ കെ ശശികുമാർ, എം മാധവൻ, ശിവദാസൻ കൊടുവള്ളി, ഋഷികേഷ് അമ്പലപ്പടി എന്നിവർ സംസാരിച്ചു. എം അശോകൻ സ്വാഗതവും ഷിജി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) ഫാത്തിമ അന്തരിച്ചു

Next Story

പന്തലായനിയിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി; മാലിന്യം റോഡിൽ പരന്നൊഴുകുന്നു

Latest from Local News

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കമായി

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വീടുകളിൽ നടാനായി ഫലവൃക്ഷത്തൈകൾ കൈമാറി. വീടുകളിൽ മികച്ച