കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു.

കോഴിക്കോട് ഇരിങ്ങാടൻപ്പള്ളിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു. ഗോവിന്ദപുരം ശ്രീപാർവതിയിൽ ശ്രീധരൻ വെളിയാറായുടെ മകൻ ഡോ. ശ്രാവൺ (28)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ ഇരിങ്ങാടൻപ്പള്ളി ട്രാഫിക് സിഗ്‌നലിന് സമീപമാണ് അപകടം. എം.ബി.ബി.എസ്. പഠനത്തിനുശേഷം എം.ഡി. പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശ്രാവൺ. കോഴിക്കോട് സഹകരണ ആശുപത്രിയിലും ഡോക്ടറായി പ്രവർത്തിച്ചിരുന്നു.

അതുവഴി പോകുകയായിരുന്ന കാർയാത്രക്കാരാണ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും ശ്രാവൺ മ രിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിലെ യാത്രക്കാരായ കുന്ദമംഗലം പത്താംമൈൽ സ്വദേശികളായ സാനിൽ, മുഹമ്മദ് ഷാഫി എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ചവട്ടം ഗവ. ഹൈസ്കൂളിലെ അധ്യാപികയാണ് ശ്രാവണിന്റെ അമ്മ പ്രേമലത. സഹോദരൻ: പ്രണവ് (അമേരിക്ക).

 

Leave a Reply

Your email address will not be published.

Previous Story

മാപ്പിളപ്പാട്ടിൻ്റെ വേരുകൾ തേടി പേരാമ്പ്രയിയിലെ മാപ്പിളപ്പാട്ട് പഠന ശിൽപശാല നവ്യാനുഭവമായി

Next Story

കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങള്‍ വോട്ടെണ്ണലിന് സജ്ജമായി

Latest from Main News

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

സംസ്ഥാന ബജറ്റില്‍ കാപ്പാട് വികസനത്തിന് പത്ത് കോടി

കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക

വടകര പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 45 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

വടകര: കേന്ദ്ര ഉപരിതല മന്ത്രാലയം കേരളത്തിനായി അനുവദിച്ച സെൻട്രൽ റോഡ് ഫണ്ട് (CRIF) പദ്ധതികളിൽ രണ്ട് പ്രധാന റോഡുകൾ വടകര പാർലമെന്റ്

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.