സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; ഇന്ന് മുതല്‍ 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് മുന്‍കൂര്‍ അനുമതി

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രഷറി നിയന്ത്രണം. 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് മാറുന്നതിന് മുന്‍കൂര്‍ അനുമതി വേണം. ഇതുവരെ അഞ്ച് ലക്ഷം രൂപയായിരുന്നു പരിധി. ബില്ലുകള്‍ മാറുന്നതിന് മാത്രമാണ് ബാധകം. മറ്റ് ഇടപാടുകള്‍ക്ക് നിയന്ത്രണമില്ല.

   

ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. ഇന്ന് 3500 കോടി കടമെടുക്കും. അത് കിട്ടുമ്പോള്‍ ഓവര്‍ഡ്രാഫ്റ്റ് മാറുമെങ്കിലും ശമ്പള, പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടങ്ങിയവ ഈയാഴ്ച അവസാനത്തോടെ വിതരണം തുടങ്ങും. അതുകൂടി കണക്കിലെടുത്ത് ജൂണ്‍ 15 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്.

ശമ്പള പെന്‍ഷന്‍ വിതരണത്തിന് 5000 കോടിയോളവും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് 900 കോടിയും വേണം. അത്യാവശ്യ കാര്യങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തെ തുടക്കം മുതല്‍ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. 44528 കോടിയുടെ വായ്പയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. അതിന് പകരം 21253 കോടി രൂപയുടെ വായ്പാനുമതിയാണ് കിട്ടിയത്. അതില്‍ തന്നെ 6500 കോടി എടുത്ത് കഴിഞ്ഞു. ശേഷിക്കുന്നത് 14753 കോടി മാത്രമാണ്.

Leave a Reply

Your email address will not be published.

Previous Story

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ പൗരാവലി ആദരിക്കുന്നു

Next Story

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കുന്നതു പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ്

Latest from Main News

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം