ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും

കേരളത്തെ നടുക്കിയ ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും. ‘ഫാംഗ്‌സ് ഓഫ് ഡെത്ത്’ എ ട്രൂത്ത് എ ട്രൂ സേ്റ്റാറി ഓഫ് കേരള സ്‌നേക്ക് ബൈറ്റ് മർഡർ എന്ന പേരിലുള്ള പുസ്തകമാണ് വായനക്കാരിലേക്കെത്തുന്നത്. ഉത്രകേസിലെ നാൾവളികളെല്ലാം ഇനി കഥാരൂപത്തിൽ  വായിക്കാം. ഇംഗ്ലീഷിൽ  എഴുതിയിരിക്കുന്ന പുസ്തകം മഞ്ജുൾ പബ്ലിഷിംഗ് ഹൗസ് ലിമിറ്റഡ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.

2020 മെയ് ഏഴിനാണ് ഉത്രയെ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് ഉത്ര കേസിലെ ഒളിഞ്ഞിരിക്കുന്ന ക്രൂരത തെളിഞ്ഞത്. ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം ചെയ്ത് സാമ്പത്തിക ലാഭത്തിനായി പാമ്പിനെ ഉപയോഗിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ കുറ്റപത്രം.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ച് കിടന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന അന്വേഷണ സംഘത്തിന്റെ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കോടതിയിൽ പ്രോസിക്യൂഷൻ ഉത്ര കേസ് തെളിയിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മി ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം കോടതിയിൽ പുനരാവിഷ്‌കരിച്ചു.

കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ആയിരുന്നു വിധിപ്രസ്താവത്തിനിടെ കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published.

Previous Story

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

Next Story

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം

Latest from Main News

സ്‌ട്രോക്ക് രോഗികള്‍ക്കായി ഫിസിയോതെറാപ്പി ക്യാമ്പ്

കൊയിലാണ്ടി : കിടത്തി ചികിത്സ ഉള്‍പ്പെടെ ആവശ്യമായി വരുന്ന സ്‌ട്രോക്ക് രോഗികള്‍ക്കായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയനും മെഡിസ് ഫിസിയോതെറാപ്പി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും ; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

  കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും