മഴപെയ്താൽ സഞ്ചാരയോഗ്യമല്ലാതാകുന്ന കൊയിലാണ്ടി ബപ്പൻകാട് അടിപ്പാത സഞ്ചാരയോഗ്യമാക്കി നഗരസഭ

മഴപെയ്താൽ സഞ്ചാരയോഗ്യമല്ലാതാകുന്ന കൊയിലാണ്ടി ബപ്പൻകാട് അടിപ്പാത നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി.അടിപ്പാതയിൽ നിന്നും വെള്ളം ഒഴുകി എത്തേണ്ട കിണറിലെ ചളിയും മാലിന്യങ്ങളും പുറത്തെടുത്ത് കിണർ ശുചീകരിച്ചു. കിണറിൽ എത്തുന്ന വെള്ളം പുറത്ത് കളയുന്നതിന് മുഴുവൻ സമയം പ്രവർത്തിക്കുന്ന മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്.

അശാസ്ത്രീയമായി നിർമ്മിച്ച കിണറിലേക്ക് പുറമെ നിന്ന് വെള്ളം ഒഴുകി വരുന്നതിനാൽ കിണറിലെ വെള്ളം ഒഴിവാക്കുക പ്രയാസകരമായതു കൊണ്ടാണ് മഴ തുടങ്ങിയാൽ അടിപ്പാതയിൽ മുഴുവൻ വെള്ളം നിൽക്കുന്നതും യാത്ര ചെയ്യാൻ കഴിയാതെ വരുന്നതും. അതിനുള്ള താൽക്കാലിക പരിഹാരമായിട്ടാണ് മുഴുവൻ സമയം വെള്ളം ഒഴിവാക്കാൻ കഴിയുന്ന മോട്ടോർ നഗരസഭ സ്ഥാപിച്ചിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലീൻ സിറ്റി മാനേജർ കെ. സതീഷ് കുമാർ
ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ. റിഷാദ് . ജമീഷ് മുഹമ്മദ്. ആരോഗ്യ വിഭാഗം ജീവനക്കാരായ സുരേന്ദ്രൻ കുന്നോത്ത് . ജിഷാന്ത് എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ കച്ചവടക്കാരും ശുചീകരണത്തിൽ പങ്കാളികളായി. തുടർന്ന് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് റയിൽവെയുടെ അനുമതിയോടെ പുതിയ വാട്ടർ സീൽഡ് കിണർ സ്ഥാപിക്കുന്നതിന് നഗരസഭ തയ്യാറെടുക്കുകയാണെന്ന് ചെയർപേഴ്സനും നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരിയും അറിയിച്ചു

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

Next Story

സ്വപ്നങ്ങൾക്ക് ചിറകേകാൻ എം.എസ്.എഫ് ഹബീബ് എജ്യുകെയർ സ്കോളർഷിപ്പ് 

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി