തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി വേണമെന്ന് ഗവര്‍ണര്‍ പറയുന്നു. ഫയല്‍ പരിശോധിക്കുക പോലും ചെയ്യാതെയാണ് രാജ്ഭവന്‍ ഓര്‍ഡിനന്‍സ് മടക്കിയിരിക്കുന്നത്.

ഗവര്‍ണര്‍ ഒപ്പിട്ടാല്‍ വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സ് ഒപ്പിടാതെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനും സര്‍ക്കാരിന് കഴിയില്ല. അതിനാല്‍ ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

അടുത്ത വര്‍ഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2011 ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനത്തിനായി നിയമഭേദഗതിയുള്‍പ്പെടുത്തിയുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 1200 വാര്‍ഡുകള്‍ അധികം വരും. സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത് 2021 ലാണ്. 2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് 2019 ജനുവരിയില്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സിറക്കിയിരുന്നു. എന്നാല്‍ അന്നും ഗവര്‍ണര്‍ ഒപ്പിട്ടില്ല. 2020 നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചെങ്കിലും കൊവിഡ് വ്യാപനം മൂലം മറ്റൊരു ഓര്‍ഡിനന്‍സിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു. 2015 ല്‍ നടത്തിയ ഭാഗികമായ പുനര്‍നിര്‍ണയത്തിലാണ് 69 ഗ്രാമപഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കോര്‍പ്പറേഷനും പുതുതായി രൂപീകരിച്ചത്.

എന്നാല്‍ പിന്നീട് ഗ്രാമ പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റിയുടെയും രൂപീകരണം ഹൈക്കോടതി റദ്ദാക്കി. ബാക്കി തദ്ദേശസ്ഥാപനങ്ങളില്‍ 2001 ലെ സെന്‍സസ് പ്രകാരമുള്ള വാര്‍ഡുകളാണ് നിലവിലുള്ളത്. ആയിരം പേര്‍ക്ക് ഒരു വാര്‍ഡ് എന്നതാണ് ഗ്രാമ പഞ്ചായത്തിലെ കണക്ക്. നിലവില്‍ സംസ്ഥാനത്ത് 941 പഞ്ചായത്തുകളാണ് ഉള്ളത്. ഇത് കൂടാതെ 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളും ഉണ്ട്.

ഇവയില്‍ എല്ലാമായുള്ള ജനസംഖ്യ, ഭൂപ്രകൃതി എന്നിവ പരിഗണിച്ച് വിഭജിക്കുമ്പോള്‍ ഏറക്കുറെ എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ മാറ്റമുണ്ടാകും. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മിഷന്‍ നിലവില്‍ വരും. കമ്മിഷന്റെ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുക.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികളുൾപ്പെടെ ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു

Next Story

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു

Latest from Main News

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചവർക്ക്‌ ഇന്ന് (4-7-25)  രാവിലെ 10 മുതൽ 8ന് വൈകിട്ട് 4വരെ വരെ പ്രവേശനം നേടാം

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot

നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം

നിപ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം.  മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ

കൃത്രിമ ബീജ സങ്കലനം നടത്തി പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

കൃത്രിമ ബീജ സങ്കലനം നടത്തുന്ന പശുക്കള്‍ പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഇതിനായി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന്

മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍

കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന്