സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത. ഒന്നാം ക്ലാസ് പ്രവേശനത്തിലടക്കം കുട്ടികള്‍ കുറയുന്നു. പഠന രീതിയിലെ നിലവാരത്തകര്‍ച്ചയും ദേശീയ വിദ്യാഭ്യാസത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പുമാണ് സംസ്ഥാന സിലബസ് ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2022ല്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവരെക്കാള്‍ കഴിഞ്ഞ വര്‍ഷം 10,164 കുട്ടികള്‍ കുറവായിരുന്നു. നിലവിലെ കണക്കനുസരിച്ച് ഇത്തവണ അതിലും കുറവാണ് കുട്ടികള്‍ പ്രവേശനത്തിനെത്തിയത്. കൂടാതെ മറ്റു ക്ലാസുകളിലും കാര്യമായ കുറവുണ്ട്. പത്താം ക്ലാസിലെ വിജയ ശതമാനം കൂടുതലാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ പൊതുവേ ആശങ്ക നിലനിൽക്കുന്നുണ്ട്.

എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍ പോലും പ്ലസ് വണ്ണിൽ പരാജയപ്പെടുന്നു. ദേശീയ അടിസ്ഥാന പരീക്ഷകളില്‍ കേരളത്തിലെ സിലബസില്‍ നിന്നുള്ളവര്‍ ഏറെ പിന്നിലാകുന്നു. നീറ്റ് പരീക്ഷകളിലടക്കം കേരള സിലബസിലുള്ളവര്‍ക്കു മുന്നേറാനാകുന്നില്ല. ഇതാണ് കുട്ടികളെയും രക്ഷിതാക്കളെയും സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് അകറ്റുന്നത്.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ആറു വയസാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്ര വിദ്യാലയങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ആറു വയസാക്കി. എന്നാല്‍ സംസ്ഥാനത്ത് ഈ വര്‍ഷവും അഞ്ചു വയസാണ്. കേരള സിലബസിലെ വിദ്യാര്‍ഥി പ്ലസ്ടു പാസാകുമ്പോള്‍ 17 വയസേ ആകൂ. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ളവര്‍ 18 വയസിലാകും പ്ലസ്ടു പരീക്ഷ പാസാകുക. ദേശീയ പരീക്ഷകളുടെയെല്ലാം പ്രായ പരിധി 18 ആയി പുനര്‍ നിണര്‍യിക്കുമെന്ന് വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരള സിലബസിലുള്ളവര്‍ പ്ലസ്ടു കഴിഞ്ഞുള്ള ദേശീയ പരീക്ഷകളെഴുതാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു

Next Story

ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാര നിറവിൽ ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ

Latest from Main News

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ₹6,640 കുറവ്

സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ നാല് ദിവസത്തിനിടെ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണം ഇന്ന് മുതൽ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണ സമരം ആരംഭിച്ചു. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അവശ്യ

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച