സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത. ഒന്നാം ക്ലാസ് പ്രവേശനത്തിലടക്കം കുട്ടികള്‍ കുറയുന്നു. പഠന രീതിയിലെ നിലവാരത്തകര്‍ച്ചയും ദേശീയ വിദ്യാഭ്യാസത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പുമാണ് സംസ്ഥാന സിലബസ് ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2022ല്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവരെക്കാള്‍ കഴിഞ്ഞ വര്‍ഷം 10,164 കുട്ടികള്‍ കുറവായിരുന്നു. നിലവിലെ കണക്കനുസരിച്ച് ഇത്തവണ അതിലും കുറവാണ് കുട്ടികള്‍ പ്രവേശനത്തിനെത്തിയത്. കൂടാതെ മറ്റു ക്ലാസുകളിലും കാര്യമായ കുറവുണ്ട്. പത്താം ക്ലാസിലെ വിജയ ശതമാനം കൂടുതലാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ പൊതുവേ ആശങ്ക നിലനിൽക്കുന്നുണ്ട്.

എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍ പോലും പ്ലസ് വണ്ണിൽ പരാജയപ്പെടുന്നു. ദേശീയ അടിസ്ഥാന പരീക്ഷകളില്‍ കേരളത്തിലെ സിലബസില്‍ നിന്നുള്ളവര്‍ ഏറെ പിന്നിലാകുന്നു. നീറ്റ് പരീക്ഷകളിലടക്കം കേരള സിലബസിലുള്ളവര്‍ക്കു മുന്നേറാനാകുന്നില്ല. ഇതാണ് കുട്ടികളെയും രക്ഷിതാക്കളെയും സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് അകറ്റുന്നത്.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ആറു വയസാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്ര വിദ്യാലയങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ആറു വയസാക്കി. എന്നാല്‍ സംസ്ഥാനത്ത് ഈ വര്‍ഷവും അഞ്ചു വയസാണ്. കേരള സിലബസിലെ വിദ്യാര്‍ഥി പ്ലസ്ടു പാസാകുമ്പോള്‍ 17 വയസേ ആകൂ. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ളവര്‍ 18 വയസിലാകും പ്ലസ്ടു പരീക്ഷ പാസാകുക. ദേശീയ പരീക്ഷകളുടെയെല്ലാം പ്രായ പരിധി 18 ആയി പുനര്‍ നിണര്‍യിക്കുമെന്ന് വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരള സിലബസിലുള്ളവര്‍ പ്ലസ്ടു കഴിഞ്ഞുള്ള ദേശീയ പരീക്ഷകളെഴുതാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു

Next Story

ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാര നിറവിൽ ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ

Latest from Main News

തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്

കോഴിക്കോട്: വടകര തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണത്തിൽ 14 പേർക്കെതിരെ കേസ്. നാലുപേർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തിരുവള്ളൂർ സ്വദേശികളായ

കലാ ഗ്രാമത്തിനായി ആശയം പങ്കുവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി; നവ കേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം

കേരളത്തിൻ്റെ തനത് കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കലാഗ്രാമം സ്ഥാപിക്കുകയെന്ന ആശയം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശബരിമല സന്ദർശിച്ചു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ നേരിട്ട്

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ