സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിമുഖത. ഒന്നാം ക്ലാസ് പ്രവേശനത്തിലടക്കം കുട്ടികള്‍ കുറയുന്നു. പഠന രീതിയിലെ നിലവാരത്തകര്‍ച്ചയും ദേശീയ വിദ്യാഭ്യാസത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പുമാണ് സംസ്ഥാന സിലബസ് ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2022ല്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവരെക്കാള്‍ കഴിഞ്ഞ വര്‍ഷം 10,164 കുട്ടികള്‍ കുറവായിരുന്നു. നിലവിലെ കണക്കനുസരിച്ച് ഇത്തവണ അതിലും കുറവാണ് കുട്ടികള്‍ പ്രവേശനത്തിനെത്തിയത്. കൂടാതെ മറ്റു ക്ലാസുകളിലും കാര്യമായ കുറവുണ്ട്. പത്താം ക്ലാസിലെ വിജയ ശതമാനം കൂടുതലാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ പൊതുവേ ആശങ്ക നിലനിൽക്കുന്നുണ്ട്.

എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍ പോലും പ്ലസ് വണ്ണിൽ പരാജയപ്പെടുന്നു. ദേശീയ അടിസ്ഥാന പരീക്ഷകളില്‍ കേരളത്തിലെ സിലബസില്‍ നിന്നുള്ളവര്‍ ഏറെ പിന്നിലാകുന്നു. നീറ്റ് പരീക്ഷകളിലടക്കം കേരള സിലബസിലുള്ളവര്‍ക്കു മുന്നേറാനാകുന്നില്ല. ഇതാണ് കുട്ടികളെയും രക്ഷിതാക്കളെയും സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് അകറ്റുന്നത്.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ആറു വയസാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്ര വിദ്യാലയങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ആറു വയസാക്കി. എന്നാല്‍ സംസ്ഥാനത്ത് ഈ വര്‍ഷവും അഞ്ചു വയസാണ്. കേരള സിലബസിലെ വിദ്യാര്‍ഥി പ്ലസ്ടു പാസാകുമ്പോള്‍ 17 വയസേ ആകൂ. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ളവര്‍ 18 വയസിലാകും പ്ലസ്ടു പരീക്ഷ പാസാകുക. ദേശീയ പരീക്ഷകളുടെയെല്ലാം പ്രായ പരിധി 18 ആയി പുനര്‍ നിണര്‍യിക്കുമെന്ന് വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരള സിലബസിലുള്ളവര്‍ പ്ലസ്ടു കഴിഞ്ഞുള്ള ദേശീയ പരീക്ഷകളെഴുതാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു

Next Story

ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാര നിറവിൽ ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ

Latest from Main News

സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ യോഗ്യരായവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ അദർ എലിജിബിൾ കമ്മ്യൂണിറ്റീസിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ യോഗ്യരായവരിൽ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പ്രിൻസിപ്പലിനാണ് പുലർച്ചെ ഇ മെയിൽ വന്നത്.

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജനുവരി ഏഴ് മുതൽ കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം ഇന്ന് മുതൽ.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി ഏറെ രൂക്ഷമായത്.  ഇതിന്റെ

സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ‘സ്‌നേഹം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്

സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ‘സ്‌നേഹം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ആഴ്ചയിലുള്ള രണ്ട് സ്‌പോർട്‌സ് പിരീയഡ് പൂർണമായും കുട്ടികൾക്ക് കളിക്കാനായി