മേഘാലയില്‍ മരിച്ച മലയാളി സൈനികന് നാടിൻ്റെ യാത്രാമൊഴി

മേഘാലയിലുളള ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ത്യന്‍ ആര്‍മി മിലിറ്ററി പോലീസില്‍ അംഗമായിരുന്ന ഹവില്‍ദാര്‍ അനീഷിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് വിമാന മാര്‍ഗം കരിപ്പൂരില്‍ എത്തിച്ചു.തുടര്‍ന്ന് 122 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി.വിലാപ യാത്രയായി വൈകീട്ട് 3.30ന് അത്തോളിയില്‍ എത്തിച്ചു.ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ പ്രസിഡന്റ് പ്രമോദ് ചീക്കിലോടിന്റെ നേതൃത്വത്തില്‍ നൂറോളം അംഗങ്ങള്‍ ബൈക്കുകളിലായി മൃതദേഹത്തെ അനുഗമിച്ചു.

മൃതദേഹം കുനിയില്‍ കടവ് മരക്കാടത്ത് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കാനത്തില്‍ ജമില എം.എല്‍. എ , അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ , വൈസ് പ്രസിഡന്റ് സി.കെ.റിജേഷ് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം.സരിത,സുനീഷ് നടുവിലയില്‍,വാര്‍ഡ് മെമ്പര്‍ സന്ദീപ് നാലുപുരയ്ക്കല്‍,
ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.ബബിത, വില്ലേജ് ഓഫീസര്‍ ആര്‍.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.122 ടി.എ ബറ്റാലിയന്‍ നായിബ് സുബെദാര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
തുടര്‍ന്ന് വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.
വിനോദ യാത്രക്കിടെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ചിറാപുഞ്ചിലെ ലിംഗ്സിയാര്‍ വെള്ളച്ചാട്ടത്തില്‍ അനീഷ് വീണത്. അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. അത്തോളി കുനിയില്‍കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകനാണ്. യശോദയാണ് അമ്മ.
ഭാര്യ: സജിന. മക്കള്‍: അവന്തിക, അനന്തു. സഹോദരങ്ങള്‍: റഷി, മിനി.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് മർച്ചന്റസ് അസോസിയേഷൻ പുതിയ ഭാരവാഹികൾ

Next Story

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Latest from Main News

കാത്തിരിപ്പിന് വിരാമം; പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു

മണിയൂര്‍ പഞ്ചായത്തിലെ പാലയാട് തുരുത്തിലുള്ളവരുടെ പാലത്തിനായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. നിരവധി സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന് പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതോടെ

ഡോ. പി.എ ലളിത അവാർഡ് പാലിയം ഇന്ത്യക്കും ഡോ. സുരേഷിനും

കോഴിക്കോട്: മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകയായ ഡോ. പി.എ ലളിതയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മികച്ച സാന്ത്വന പരിചരണത്തിനുള്ള പുരസ്കാരത്തിന് ഡോ.

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന. ഇന്നലെ ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിൽ നടത്തിയ പരിശോധനയിൽ മാത്രം ടിക്കറ്റില്ലാതെ

ഇനി വാഹനങ്ങൾക്കെല്ലാം അതിസുരക്ഷാ നമ്പർപ്ലേറ്റ് ;വർഷങ്ങളായുള്ള നിയമക്കുരുക്കിന് ഹൈക്കോടതിയുടെ അനുകൂല തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തും എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് വരുന്നു. വർഷങ്ങളായുള്ള നിയമക്കുരുക്കിന് ഹൈക്കോടതിയുടെ അനുകൂല നിർദേശം വഴിതുറന്നു. മൂന്ന് മാസത്തിനുള്ളിൽ