മേഘാലയില്‍ മരിച്ച മലയാളി സൈനികന് നാടിൻ്റെ യാത്രാമൊഴി

മേഘാലയിലുളള ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ത്യന്‍ ആര്‍മി മിലിറ്ററി പോലീസില്‍ അംഗമായിരുന്ന ഹവില്‍ദാര്‍ അനീഷിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് വിമാന മാര്‍ഗം കരിപ്പൂരില്‍ എത്തിച്ചു.തുടര്‍ന്ന് 122 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി.വിലാപ യാത്രയായി വൈകീട്ട് 3.30ന് അത്തോളിയില്‍ എത്തിച്ചു.ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ പ്രസിഡന്റ് പ്രമോദ് ചീക്കിലോടിന്റെ നേതൃത്വത്തില്‍ നൂറോളം അംഗങ്ങള്‍ ബൈക്കുകളിലായി മൃതദേഹത്തെ അനുഗമിച്ചു.

മൃതദേഹം കുനിയില്‍ കടവ് മരക്കാടത്ത് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കാനത്തില്‍ ജമില എം.എല്‍. എ , അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ , വൈസ് പ്രസിഡന്റ് സി.കെ.റിജേഷ് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം.സരിത,സുനീഷ് നടുവിലയില്‍,വാര്‍ഡ് മെമ്പര്‍ സന്ദീപ് നാലുപുരയ്ക്കല്‍,
ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.ബബിത, വില്ലേജ് ഓഫീസര്‍ ആര്‍.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.122 ടി.എ ബറ്റാലിയന്‍ നായിബ് സുബെദാര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
തുടര്‍ന്ന് വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.
വിനോദ യാത്രക്കിടെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ചിറാപുഞ്ചിലെ ലിംഗ്സിയാര്‍ വെള്ളച്ചാട്ടത്തില്‍ അനീഷ് വീണത്. അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. അത്തോളി കുനിയില്‍കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകനാണ്. യശോദയാണ് അമ്മ.
ഭാര്യ: സജിന. മക്കള്‍: അവന്തിക, അനന്തു. സഹോദരങ്ങള്‍: റഷി, മിനി.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് മർച്ചന്റസ് അസോസിയേഷൻ പുതിയ ഭാരവാഹികൾ

Next Story

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.