മേഘാലയില്‍ മരിച്ച മലയാളി സൈനികന് നാടിൻ്റെ യാത്രാമൊഴി

മേഘാലയിലുളള ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ത്യന്‍ ആര്‍മി മിലിറ്ററി പോലീസില്‍ അംഗമായിരുന്ന ഹവില്‍ദാര്‍ അനീഷിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് വിമാന മാര്‍ഗം കരിപ്പൂരില്‍ എത്തിച്ചു.തുടര്‍ന്ന് 122 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി.വിലാപ യാത്രയായി വൈകീട്ട് 3.30ന് അത്തോളിയില്‍ എത്തിച്ചു.ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ പ്രസിഡന്റ് പ്രമോദ് ചീക്കിലോടിന്റെ നേതൃത്വത്തില്‍ നൂറോളം അംഗങ്ങള്‍ ബൈക്കുകളിലായി മൃതദേഹത്തെ അനുഗമിച്ചു.

മൃതദേഹം കുനിയില്‍ കടവ് മരക്കാടത്ത് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കാനത്തില്‍ ജമില എം.എല്‍. എ , അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ , വൈസ് പ്രസിഡന്റ് സി.കെ.റിജേഷ് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം.സരിത,സുനീഷ് നടുവിലയില്‍,വാര്‍ഡ് മെമ്പര്‍ സന്ദീപ് നാലുപുരയ്ക്കല്‍,
ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.ബബിത, വില്ലേജ് ഓഫീസര്‍ ആര്‍.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.122 ടി.എ ബറ്റാലിയന്‍ നായിബ് സുബെദാര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
തുടര്‍ന്ന് വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.
വിനോദ യാത്രക്കിടെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ചിറാപുഞ്ചിലെ ലിംഗ്സിയാര്‍ വെള്ളച്ചാട്ടത്തില്‍ അനീഷ് വീണത്. അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. അത്തോളി കുനിയില്‍കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകനാണ്. യശോദയാണ് അമ്മ.
ഭാര്യ: സജിന. മക്കള്‍: അവന്തിക, അനന്തു. സഹോദരങ്ങള്‍: റഷി, മിനി.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് മർച്ചന്റസ് അസോസിയേഷൻ പുതിയ ഭാരവാഹികൾ

Next Story

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Latest from Main News

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം- രോഗം പകരുന്നതെങ്ങനെ?, ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം?

ചെള്ളുപനി തടയാന്‍ ജാഗ്രത വേണം ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ് ) ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുല്‍ച്ചെടികള്‍ നിറഞ്ഞ

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ

പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ

ഡെൻമാർക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ