യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂർ മുണ്ടപ്പാലം ജംഗ്ഷനിൽ മുഹമ്മദ്‌ റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ജില്ല കളക്ടറെയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവരെയും എതിർ കക്ഷി ചേർത്താണ് കേസെടുത്തത്. കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട്‌ നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേർന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആണ് കേസെടുത്തത്.

ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ അഞ്ചു കേസുകൾ പരിഗണിച്ചു. വടകര കൊയിലാണ്ടി വളപ്പിൽ റഹ്മാനിയ ജമാഅത്ത് മദ്രസ്സ കെട്ടിടത്തിന്റെ നികുതി ഇളവ് സംബന്ധിച്ച കേസിൽ കെട്ടിടത്തിന്റെ ഉപയോഗക്രമം മദ്രസയ്ക്ക് ആണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതിനാൽ കെട്ടിടത്തിന് നികുതി ഒഴിവാക്കി തീർപ്പ് കല്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേഘാലയില്‍ മരിച്ച മലയാളി സൈനികന് നാടിൻ്റെ യാത്രാമൊഴി

Next Story

കുട്ടികളുടെ ചലനങ്ങളിൽ ഭാവരാഗങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ച് പച്ചില 24

Latest from Main News

കെഎസ്ആർടിസിയുടെ പുതിയ ബസുകൾ ട്രയൽ റൺ ആരംഭിച്ചു

കെഎസ്ആർടിസിയുടെ പുതിയ ബസുകൾ നിരത്തിൽ ട്രയൽ റൺ ആരംഭിച്ചു. സർക്കാരിൻ്റെ ഓണസമ്മാനമായി 143 പുതിയ ബസുകളാണ് പുറത്തിറങ്ങുന്നത്. മുഴുവൻ ബസുകളും ബിഎസ്

അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെതിരെ കേസ്

കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റ സംഭവത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകനായ എം അശോകനെതിരെയാണ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ

അമീബിക് മസ്തിഷ്‌ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍