ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിന്നാലെ ഓടി പിടിച്ച യുവതിക്ക് നടക്കാവ് ജനമൈത്രി പോലീസിന്റെ അഭിനന്ദനങ്ങൾ

ചേളനൂർ എടക്കര സ്വദേശി മുപ്പത്തിമൂന്ന് വയസ്സുകാരി താഴെഓരി ങ്കൽ മിഥു ശ്രീജിത്താണ് കള്ളനെ ഓടിച്ചിട്ട്‌ പിടിച്ചുനാടിനു തന്നെ മാതൃക ആയത്. ചേളന്നൂർ നിന്നും എരഞ്ഞിപാലത്തുള്ള ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ എരഞ്ഞിപ്പാലം ബസ്സ്റ്റോപ്പിൽ ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ മാലപൊട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.ഉടൻ ബഹളം വെച്ചതോടെ മാല പൊട്ടിക്കാൻ വന്ന സ്ത്രീ ബസിൽ നിന്നും ഇറങ്ങി ഓടി. ഒരുപാട് യാത്രക്കാർ ഉണ്ടായെങ്കിലും ആരും മാല പൊട്ടിച്ച ആളെ പിടിക്കാൻ ശ്രമിച്ചില്ല. ഒടുവിൽ ധൈര്യം വീണ്ടെടുത്തു മാല പൊട്ടിച്ച സ്ത്രീ യുടെ പിന്നാലെ ഓടി. അര കിലോ മീറ്ററിലധികം ഓടി കാരപ്പറമ്പ് റോഡിൽ ഗാലക്സി ഫ്ലാറ്റിനടുത്തു വെച്ചു കള്ളിയെ കയ്യോടെ പിടികൂടി.രണ്ടു സ്ത്രീകൾ ഓടുന്നത് കണ്ടു നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡി യിലെടുത്തു . കള്ളനെ കയ്യോടെ പിടികൂടാൻ കരുത്തു കാട്ടിയ ധീര വനിതക്കു നടക്കാവ് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസിന്റെ ഒരായിരം അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published.

Previous Story

2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം

Next Story

ചെങ്ങോട്ടുകാവ് എളാട്ടേരികിഴക്കയിൽ ശ്രീധരൻ അന്തരിച്ചു

Latest from Main News

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു

ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച് ഇന്നലെ

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ