കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി കൃഷി ചെയ്ത ചിറ്റരത്ത് ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് മെയ് 20ന് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്ററ് സി.കെ.ശ്രീകുമാര്‍ പറഞ്ഞു. ഔഷധ സസ്യ ബോര്‍ഡിന്റെയും ഔഷധിയുടെയും ഉന്നതര്‍ വിളവെടുപ്പില്‍ പങ്കെടുക്കും. മൂടാടി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ചിറ്റരത്ത് കൃഷി ചെയ്തത്.
ചിറ്റരത്ത ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനപ്പെട്ട രാസ്നാദിചൂര്‍ണത്തിലെ ചേരുവകളിലൊന്നാണ്. ഇഞ്ചിക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം.ചിറ്റരത്തയുടെ ഉണക്കിയെടുത്ത കിഴങ്ങ് വാതസംബന്ധമായ മരുന്നുകളിലും ഉപയോഗിക്കുന്നു.
കിളച്ചൊരുക്കിയ മണ്ണില്‍ ഏക്കറിനു മൂന്നുനാലു ടണ്‍ ജൈവവളങ്ങള്‍ ചേര്‍ത്തതിനു ശേഷം രണ്ടു മീറ്റര്‍ നീളത്തിലും അരമീറ്റര്‍ വീതിയിലും 15 സെ.മീ ഉയരത്തിലും വാരമെടുത്ത് 25 സെ.മീ അകലത്തില്‍ ചിറ്റരത്തയുടെ കിഴങ്ങു കഷണമാക്കി നടുകയാണ് ചെയ്യുക.രണ്ടുവര്‍ഷം കഴിയുന്നതോടെ വിളവെടുക്കാം.കിഴങ്ങ് വേരും തണ്ടും മണ്ണും മറ്റും നീക്കി അരിഞ്ഞ് ഉണക്കി വില്‍പന നടുകയാണ് ചെയ്യുക. ഒരേക്കറില്‍നിന്നും ഒരു ടണ്‍ വരെ വിളവു ലഭിക്കും. ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത.ഔഷധനിര്‍മ്മാണത്തിനു വേണ്ടി ധാരാളമുപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് ചിറ്റരത്ത.വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും.ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.
ചിറ്റരത്ത നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ടുവളര്‍ത്താം. ഒരു ചുവട്ടില്‍ തന്നെ വളരെയധികം ചിനപ്പുകള്‍ പൊട്ടി കൂട്ടമായി വളരുന്ന സ്വഭാവമുള്ള ഔഷധ സസ്യമാണിത്.ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇവ നടാന്‍ പറ്റിയ സമയമാണ്.നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് നടാം. നട്ടശേഷം പുതയിടല്‍ നടത്തണം.
Latest from Local News
കൊയിലാണ്ടി: ഇന്ത്യ മഹത്തായ ചരിത്രപാരമ്പര്യമുള്ള മണ്ണാണെന്നും പാഠ്യപദ്ധതിയിൽ നിന്നും എത്രമാത്രം വെട്ടിമാറ്റിയാലും ഡൽഹിയിലും പരിസരങ്ങളിലും ഉയർന്നു നിൽക്കുന്ന ചരിത്രസ്മാരകങ്ങൾ ഉള്ളിടത്തോളം അവയ്ക്ക്
വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെടുകയായിരുന്നു. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വലുപ്പം കൂടുന്നത്
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ്റെ
കീഴരിയൂർ പാറക്കീൽ കല്യാണി (84) (ഗ്യാസ് ഏജൻസിക്ക് സമീപം) അന്തരിച്ചു, മക്കൾ: വസന്ത, പരേതരായ ശ്രീനിവാസൻ, രാമചന്ദ്രൻ. സംസ്കാരം ഉച്ചക്ക് 1
അരിക്കുളം : ഊരള്ളൂർ എടവനകുളങ്ങരക്ഷേത്രത്തിനു സമീപം ചോയികണ്ടി സുനി (47) അന്തരിച്ചു. ഭാര്യ ശില്പ.മകൾ അനുഗ്രഹ സഹോദരങ്ങൾ. ഗിരിജ, സുകുമാരൻ, ഹരീഷ്,