കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി കൃഷി ചെയ്ത ചിറ്റരത്ത് ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് മെയ് 20ന് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്ററ് സി.കെ.ശ്രീകുമാര്‍ പറഞ്ഞു. ഔഷധ സസ്യ ബോര്‍ഡിന്റെയും ഔഷധിയുടെയും ഉന്നതര്‍ വിളവെടുപ്പില്‍ പങ്കെടുക്കും. മൂടാടി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ചിറ്റരത്ത് കൃഷി ചെയ്തത്.
ചിറ്റരത്ത ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനപ്പെട്ട രാസ്നാദിചൂര്‍ണത്തിലെ ചേരുവകളിലൊന്നാണ്. ഇഞ്ചിക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം.ചിറ്റരത്തയുടെ ഉണക്കിയെടുത്ത കിഴങ്ങ് വാതസംബന്ധമായ മരുന്നുകളിലും ഉപയോഗിക്കുന്നു.
കിളച്ചൊരുക്കിയ മണ്ണില്‍ ഏക്കറിനു മൂന്നുനാലു ടണ്‍ ജൈവവളങ്ങള്‍ ചേര്‍ത്തതിനു ശേഷം രണ്ടു മീറ്റര്‍ നീളത്തിലും അരമീറ്റര്‍ വീതിയിലും 15 സെ.മീ ഉയരത്തിലും വാരമെടുത്ത് 25 സെ.മീ അകലത്തില്‍ ചിറ്റരത്തയുടെ കിഴങ്ങു കഷണമാക്കി നടുകയാണ് ചെയ്യുക.രണ്ടുവര്‍ഷം കഴിയുന്നതോടെ വിളവെടുക്കാം.കിഴങ്ങ് വേരും തണ്ടും മണ്ണും മറ്റും നീക്കി അരിഞ്ഞ് ഉണക്കി വില്‍പന നടുകയാണ് ചെയ്യുക. ഒരേക്കറില്‍നിന്നും ഒരു ടണ്‍ വരെ വിളവു ലഭിക്കും. ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത.ഔഷധനിര്‍മ്മാണത്തിനു വേണ്ടി ധാരാളമുപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് ചിറ്റരത്ത.വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും.ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.
ചിറ്റരത്ത നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ടുവളര്‍ത്താം. ഒരു ചുവട്ടില്‍ തന്നെ വളരെയധികം ചിനപ്പുകള്‍ പൊട്ടി കൂട്ടമായി വളരുന്ന സ്വഭാവമുള്ള ഔഷധ സസ്യമാണിത്.ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇവ നടാന്‍ പറ്റിയ സമയമാണ്.നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് നടാം. നട്ടശേഷം പുതയിടല്‍ നടത്തണം.
Latest from Local News
അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്
റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5
കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്







