1000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകി ജർമൻ സംഘം കേരളത്തിലെത്തി

മലയാളി നഴ്‌സുമാർക്ക് അവസരമൊരുക്കി ജർമൻ സംഘം കേരളത്തിലെത്തി. 1000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകി ജർമൻ സംഘം മന്ത്രി വി.ശിവൻകുട്ടിയെ സന്ദർശിച്ചു. ജർമനിയിലെ ആശുപത്രി മേഖലയിൽ രണ്ടാം സ്ഥാനത്തുള്ള ആസ്‌കൽപിയോസ് ഗ്രൂപ്പ് ആണ് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തത്. മികച്ച സേവന വേതന വ്യവസ്ഥകളാണ് ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. 170 ആശുപത്രികളാണ് ഗ്രൂപ്പിന് ജർമനിയിൽ ഉള്ളത്. തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക് മുഖേന ആണ് നിയമനം.

 

ആസ്‌കൽപിയോസ് ഗ്രൂപ്പ് ഇന്റർനാഷനൽ റിക്രൂട്ടിങ് ഹെഡ് ആസ്ട്രിഡ് സട്രോറിസ്, ഡെഫാ എക്‌സിക്യൂട്ടീവ് ഡയറക്ടർ തോഴ്സ്റ്റൺ കീഫർ, ചീഫ് ലീഗൽ ഓഫിസർ അഞ്ജാ എലിസബത്ത് വീസൻ, ജൂനിയർ മൈഗ്രേഷൻ കൺസൽറ്റന്റ് വാലന്റീൻ ഏലീയാസ് വീസൻ, മൈഗ്രേഷൻ കൺസൽറ്റന്റ് ജൻസ്-വേ-പീഷ്, തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി, ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ഒഡെപെക് എംഡി എ.അനൂപ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ

Next Story

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് അറിയാൻ ചില നുറുങ്ങു വഴികൾ ഇതാ

Latest from Main News

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്; കൊയിലാണ്ടി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും.

വാനില്‍ പറന്നുയര്‍ന്ന് വര്‍ണപ്പട്ടങ്ങള്‍; ആവേശത്തിരയിളക്കി എസ്.ഐ.ആര്‍ കൈറ്റ് ഫെസ്റ്റ്

ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്ര സർക്കാർ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്രസർക്കാർ.  കോഴിക്കോട് എംപി എംകെ രാഘവൻ

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ പേരുമാറ്റം.