കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ് ഘടകങ്ങളെയും ആണ് വിവരാവകാശത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്.

വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കാനായി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വിവരാവകാശ നിയമപ്രകാരം കുടുംബശ്രീ യൂണിറ്റുകളിലും ഇനി അപേക്ഷ നൽകാവുന്നതാണ്.

ഇതുപ്രകാരം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാൽ അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ചു 248 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി നൽകേണ്ടതാണ്. സാധാരണ ഫയലുകൾ ആണെങ്കിൽ അഞ്ച് ദിവസത്തിനകം തന്നെ നടപടി ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ പരാതിയുണ്ടെങ്കിൽ കുടുംബശ്രീ മിഷൻ ജില്ല കോ ഓർഡിനേറ്റർക്ക് അപ്പീൽ നൽകാവുന്നതാണ്. തുടർന്നും മറുപടി ലഭിച്ചില്ലെങ്കിൽ നേരിട്ട് വിവരാവകാശ കമ്മീഷനെയും സമീപിക്കാനാവും.

Leave a Reply

Your email address will not be published.

Previous Story

സി പി എം വർഗീയ പ്രചരണം അവസാനിപ്പിക്കണം; മുസ്‌ലിം ലീഗ്

Next Story

ദേശീയപാതയിൽ വെങ്ങളം ബൈപാസ് ജംഗ്ഷനിൽ ലോറി തലകീഴായി മറിഞ്ഞു

Latest from Main News

തിരുവങ്ങൂർ അണ്ടർപാസ് തകർച്ച: അശാസ്ത്രീയ നിർമ്മാണം നിർത്തിവെച്ച് ഫ്ലൈഓവർ നിർമ്മിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി.

വടകര: ദേശീയപാത 66-ന്റെ ഭാഗമായി തിരുവങ്ങൂർ ജംഗ്ഷനിൽ നിർമ്മിച്ചുകൊണ്ടിരുന്ന അണ്ടർപാസ് വീണ്ടും തകർന്നുവീണ സംഭവം അതീവ ഗൗരവകരമാണെന്നും ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി

മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം

മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം. പൂക്കോട്ടൂർ മൈലാടിയിൽ ഉച്ചയോടെയാണ് തീ ആളിപടർന്നത്. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ജാമ്യം

ചികിത്സാപിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ