കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ് ഘടകങ്ങളെയും ആണ് വിവരാവകാശത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്.

വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കാനായി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വിവരാവകാശ നിയമപ്രകാരം കുടുംബശ്രീ യൂണിറ്റുകളിലും ഇനി അപേക്ഷ നൽകാവുന്നതാണ്.

ഇതുപ്രകാരം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാൽ അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ചു 248 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി നൽകേണ്ടതാണ്. സാധാരണ ഫയലുകൾ ആണെങ്കിൽ അഞ്ച് ദിവസത്തിനകം തന്നെ നടപടി ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ പരാതിയുണ്ടെങ്കിൽ കുടുംബശ്രീ മിഷൻ ജില്ല കോ ഓർഡിനേറ്റർക്ക് അപ്പീൽ നൽകാവുന്നതാണ്. തുടർന്നും മറുപടി ലഭിച്ചില്ലെങ്കിൽ നേരിട്ട് വിവരാവകാശ കമ്മീഷനെയും സമീപിക്കാനാവും.

Leave a Reply

Your email address will not be published.

Previous Story

സി പി എം വർഗീയ പ്രചരണം അവസാനിപ്പിക്കണം; മുസ്‌ലിം ലീഗ്

Next Story

ദേശീയപാതയിൽ വെങ്ങളം ബൈപാസ് ജംഗ്ഷനിൽ ലോറി തലകീഴായി മറിഞ്ഞു

Latest from Main News

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു; ‘ബിഫോർ ദ ബോഡി’ക്ക് സുവർണ്ണചകോരം

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷോ മിയാക്കെ സംവിധാനം ചെയ്ത

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ഇത് സംബന്ധിച്ച

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും