കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ ആറുമണിയോടെ കൂടിയാണ് ഉള്ളിയേരി പഞ്ചായത്തിലെ ഉള്ളൂർ ആമ്പത്ത് മീത്തൽ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ചെട്ടിയാം കണ്ടി വീട്ടിൽ കണാരൻ  എന്നയാളുടെ ഭാര്യ ചിരുത (86) കിണറ്റിൽ വീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ നാട്ടുകാരനായ അനീഷ് ചാത്തോത്ത് ഹൗസ് എന്നയാൾ സ്ത്രീയെ പരിക്കുകൾ കൂടാതെ പിടിച്ചു നിൽക്കുകയായിരുന്നു.

അതിന് ശേഷം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്ത് സി ചെയർനോട്ടിന്റെ സഹായത്തോടു കൂടി കിണറ്റിൽ ഇറങ്ങുകയും ഏകദേശം 70 അടി താഴ്ചയും, ഒരു മീറ്റർ വെള്ളവും, രണ്ട് തട്ടിലും ഉണ്ടാക്കിയതും, ആൾമറ ഇല്ലാത്തതും, ഉപയോഗശൂന്യവുമായ കിണറ്റിൽ ഇറങ്ങുകയും റെസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെ നാട്ടുകാരുടെയും സഹായത്തോടു കൂടി ചിരുതയെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു. പിന്നീട് സഹായത്തിന് ഇറങ്ങിയ അനീഷിനെയും സുരക്ഷിതമായി മുകളിൽ എത്തിച്ചു.

കാര്യമായി പരിക്കേൽക്കാത്ത ചിരുതയെ  സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു. ഗ്രേഡ്ASTO മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇഎം, അനൂപ് എന്‍പി, ബബീഷ് പി എം, വിഷ്ണു എസ്, സജിത്ത് പി കെ, ഷാജു, ഹോം ഗാർഡ് പ്രദീപ്, രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

Next Story

പകർച്ചവ്യാധി നിയന്ത്രണം; മേപ്പയ്യൂരിൽ മുൻകരുതൽ നടപടി തുടങ്ങി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30

കൊരയങ്ങാട് തെരുഗണപതി ക്ഷേത്ര മണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു

കൊരയങ്ങാട് തെരുഗണപതി ക്ഷേത്രമണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു. കൊരയങ്ങാട് വാദ്യസംഘം മേളമൊരുക്കി. ക്ഷേത്ര ഊരാളൻ രവീന്ദ്രൻ കളിപ്പുരയിൽ, രാജൻ മൂടാടി

കൃഷ്ണകുചേലസതീർത്ഥ്യസംഗമം രാവറ്റമംഗലത്തിന് നിറവിരുന്നൊരുക്കി

രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ