കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്പനി

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്പനി. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന്  നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്.

 

ഓക്‌സ്‌ഫഡ് സർവകലാശാലയുമായിച്ചേർന്ന്  കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ അസ്ട്രസെനക്ക ഉപയോഗിച്ച വാക്സിനാണിത്.

 

വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവും വരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ അസ്ട്രസെനക്കയ്ക്കെതിരേ കോടതിയെ സമീപിച്ചരുന്നു.  വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നു പറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്.
അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു

Next Story

മെയ്ദിനത്തില്‍ ടി.ടി.ഇ മാര്‍ പ്ലാറ്റ് ഫോമില്‍ കിടന്ന് പ്രതിഷേധിക്കും

Latest from Main News

ദേശീയ മറൈൻ ഫിഷറീസ് സെൻസസ്: ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച

അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസിന്റെ പ്രധാന ഭാഗമായ ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച (ഒക്ടോബർ 31) കേന്ദ്ര സമുദ്രമത്സ്യ

സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്നു

സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR)  നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്നു. മുഖ്യ

2025 നവംബര്‍ മാസം നിങ്ങള്‍ അനുഭവിക്കാനിടയുള്ള ഫലങ്ങള്‍ തയ്യാറാക്കിയത് : ജ്യോത്സ്യൻ വിജയൻ നായർ, കോയമ്പത്തൂർ

അശ്വതി: ചില സുഹൃത്തുക്കളെ കൊണ്ട് പ്രയാസങ്ങള്‍ നേരിടും ചില യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നേക്കും. രാഷ്ട്രീയക്കാര്‍ക്കും ഗുണകരമായ കാലം. ജോലിയില്‍ നിന്ന് തല്‍ക്കാലം

കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ

കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീവി (ദേവിക

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രി സഭയിലേക്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രി സഭയിലേക്ക്. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി