കൊയിലാണ്ടിയില്‍ കുടുംബ കോടതി എപ്പോള്‍ യാഥാര്‍ത്ഥ്യമാകും?

കൊയിലാണ്ടി: ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിലവില്‍ കോഴിക്കോടും വടകരയിലുമാണ് കുടുംബകോടതിയുളളത്. കൊയിലാണ്ടി ഉള്‍പ്പടെയുളള പ്രദേശങ്ങളിലെ കേസുകള്‍ വടകര കുടുംബകോടതിയിലാണ് ഫയല്‍ ചെയ്യുന്നത്. വടകര കുടുംബകോടതിയില്‍ രണ്ടായിരത്തോളം കേസുകളാണ് ഇപ്പോള്‍ തീര്‍പ്പാകാതെ കിടക്കുന്നത്. ഇതില്‍ അറുപത് ശതമാനം കേസുകള്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ നിന്നുളളതാണെന്ന് അഭിഭാഷകര്‍ പറയുന്നു.


കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ ജഡ്ജിയില്‍ നിന്ന് ഹൈക്കോടതി തേടിയിട്ടുണ്ട്. ഹൈക്കോടതി പുതുതായി ജില്ലയില്‍ കുടുംബ കോടതി അനുവദിച്ചാലും സംസ്ഥാന സര്‍ക്കാര്‍ തസ്തിക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കണം. ജഡ്ജിയും ശിരസ്താറുമടക്കം പതിനഞ്ചോളം ജീവനക്കാർ കുടുംബ കോടതിയ്ക്ക് വേണം. മറ്റ് കോടതിയിലെ നിലവിലുളള ജീവനക്കാരെ പുനര്‍വിന്യസിച്ചും കോടതി പ്രവര്‍ത്തനം തുടങ്ങാവുന്നതാണ്. നിലവില്‍ കുടുംബ കോടതിയുടെയും വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും കേമ്പ് സിറ്റിംഗ് കൊയിലാണ്ടിയില്‍ നടക്കുന്നുണ്ട്. കുടുംബ കോടതി പെട്ടെന്ന് അനുവദിച്ചാല്‍ കോടതിയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.


കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് കക്ഷികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വടകരയിലേക്കുളള യാത്രാ ചെലവ് കുറയും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാനും കഴിയും.

Leave a Reply

Your email address will not be published.

Previous Story

വടകരയില്‍ പോരാട്ടം പ്രവചനാതീതമാകുന്നുവോ; ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന് യു.ഡി.എഫ്, കണക്ക് പിഴയ്ക്കില്ല ജയിക്കുമെന്ന് എല്‍.ഡി.എഫ്, അട്ടിമറി ലക്ഷ്യമിട്ട് പ്രഫുല്‍ കൃഷ്ണ

Next Story

പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

Latest from Main News

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം

യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല ;പി.വി. അൻവർ

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന്  മുൻ എം.എൽ.എയുമായ പി.വി. അൻവർ. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും പി വി

സ്‌കൂള്‍ ജൂൺ രണ്ടിന് തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന

ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു; മൂന്നു ക്യാമ്പുകളിലായി കഴിയുന്നത് 130 പേർ

  മഴക്കെടുതികളെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 43 കുടുംബങ്ങളില്‍ നിന്നുള്ള 130 പേര്‍. വടകര