ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശകൊട്ട് പകർത്താൻ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിക്കാൻ പൊലീസിന് നിർദേശം

 

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശകൊട്ട് പകർത്താൻ സംസ്ഥാനത്ത് ഒട്ടാകെ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിക്കാൻ പൊലീസിന് നിർദേശം. തെരഞ്ഞെടുപ്പിന്‍റെ കാലാശകൊട്ടിനിടയിൽ പലയിടങ്ങളിലും വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിൽ കൂട്ടതല്ല് പതിവാണ്.

ഇത് നിരീക്ഷിക്കുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമായാണ് ഇക്കുറി പൊലീസ് ഡ്രോൺ ക്യാമറകളെ ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്ന ബാധിത പ്രദേശങ്ങളിൽ അവശ്യത്തിന് ഡ്രോൺ ക്യാമറകൾ സജ്ജീകരിക്കണം എന്ന് അറിയിപ്പുണ്ട്.
ഇതിനിടെ കാലാശകൊട്ട് നടക്കുന്ന പ്രധാന സ്ഥലങ്ങളിൽ രാഷ്ട്രീയ കക്ഷികൾക്ക് സമയക്രമം നിശ്ചയിച്ച് പ്രചരണം നടത്താനും ആലോചനയുണ്ട്. 24 ന് വൈകീട്ട് 5 മണിവരെയാകും പരസ്യ പ്രചരണം അവസാനിപ്പിക്കാനുള്ള സമയം.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; എറണാകുളം മണ്ഡലം ആർക്കൊപ്പം?

Next Story

തണൽ മരങ്ങള്‍ക്ക് കോടാലി വീഴുന്നു ; ഓട്ടോറിക്ഷക്കാര്‍ പൊരിവെയിലില്‍

Latest from Main News

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും.

സംസ്ഥാനത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

  കേരളത്തിൽ ദേശീയപാതാ പ്രവൃത്തികൾക്കിടെ സുരക്ഷാ മതിലും റോഡും തകർന്ന സംഭവത്തിൽ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി