സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങലിലും എല്‍.ഡി.എഫിന് അനുകൂലമായ തരംഗമാണ് ഉളളതെന്ന് മുഖ്യമന്ത്രി

കൊയിലാണ്ടി: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങലിലും എല്‍.ഡി.എഫിന് അനുകൂലമായ തരംഗമാണ് ഉളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടിയില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥ്യ കെ.കെ.ശൈലജയ്ക്ക് ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതില്‍ വിറളി പൂണ്ട യൂ.ഡി.എഫ് സംഘം തെറ്റായ മാര്‍ഗ്ഗത്തിലൂടെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത് അവരെ ജനങ്ങലില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്. നമ്മുടെ സാംസ്‌ക്കാരിക നിലവാരത്തിന് വിരുദ്ധമായ നടപടികളാണ് യൂ.ഡി.എഫ് നടത്തി കൊണ്ടിരിക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട18 അംഗ സംഘം കേരളത്തിനായി എന്താണ് ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.18 പേരും കഴിഞ്ഞ 5 വർഷവും
കേന്ദ്ര മോഡി സർക്കാരിനൊപ്പമല്ലേ നിന്നത്. കേരളത്തോട് കാണിക്കുന്ന അവഗണന ബോധ്യപ്പെടുത്തണമെന്ന് എം പിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു, എന്നാൽ കേരളത്തെ കുറ്റപ്പെടുത്തി ബിജെപി സർക്കാരിന് അനുകൂലമായ നിലപാട് എടുക്കുകയല്ലേ ചെയ്തത്?


2019ല്‍ കേരളത്തില്‍ എല്‍.ഡി.എഫിന് തിരിച്ചടി നേരിട്ടത് ബി.ജെ.പിയെ അകറ്റി നിര്‍ത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന പ്രചരണത്തില്‍പ്പെട്ടാണ്. അല്ലാതെ ഇടത് പക്ഷത്തോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായത് കൊണ്ടല്ല. യൂ.ഡി.എഫ് എം.പിമാര്‍ കേരളജനതയുടെ വികാരം മാനിച്ചല്ല പ്രവര്‍ത്തിച്ചത്. ഇത് വലിയ മനോ വേദനയാണ് നമ്മുടെ നാട്ടുകാര്‍ക്ക് ഉണ്ടാക്കിയത്. ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്ന് യോജിച്ച പ്ര7ാേഭത്തിന് യൂ.ഡി.എഫ് എം.പിമാര്‍ തയ്യാറായില്ലെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

എന്ത് കള്ളകഥ പ്രചരിപ്പിച്ചാലും വടകര യുഡിഎഫ് തന്നെ നിലനിർത്തും: സാദിഖ് അലി ശിഹാബ് തങ്ങൾ

Next Story

കരുത്ത് തെളിയിച്ച് എല്‍.ഡി.എഫ് റാലി

Latest from Main News

മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത. സർക്കാർ ജീവനക്കാരിൽ

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും

ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന

ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് ആര്‍പിഎഫ് പ്രചാരണം

ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശവുമായി ഹൈക്കോടതി; പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി

ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. ആശുപത്രികളിൽ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും